Monday 30 April 2012

"പ്രവാസിയുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് "


             കവലയിലെ ചായ കടയിലെ മധുരം കുറച്ചുള്ള സ്ട്രോങ്ങ്‌ ചായയും ചില്ലലമാരയിലെ പരിപ്പ് വടയും, ബോണ്ടയും, പഴം പൊരിയും,  പുതുമഴയില്‍ ഉയരുന്ന പുതുമണ്ണിന്‍റെ മണവും, ഇടിവെട്ടി പെയ്യുന്ന   ഇടവപാതിയും, ഇടയ്ക്കിടെ മാനത്ത് വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്ന മഴവില്ലും, ആ മഴയില്‍ വഴിയില്‍ നിറയുന്ന  വെള്ളത്തിലൂടെയുള്ള നടപ്പും, ചെറുകുളിരില്‍ കമ്പിളിപുതപ്പിനടിയിലെ ഉച്ചമയക്കവും, മഴപെയ്തു തോരുന്ന വൈകുന്നേരങ്ങളില്‍ മേഖങ്ങല്‍ക്കിടയിലൂടെ വരുന്ന  അസ്തമയ സൂര്യനും,  മീന വെയിലിന്‍റെ ചൂടും, കാട്ടാറിന്‍റെ കുളിരും, പച്ച മാങ്ങയുടെ പുളിപ്പും, തേന്‍വരിക്കയുടെ മധുരവും, മുറ്റത്തെ പേരമരത്തില്‍ കൂട്ടമായി വന്നിരിക്കുന്ന തത്തമ്മയും,  ചില്ലയില്‍ നിന്നും ചില്ലയിലേക്ക് ചാടി കളിക്കുന്ന അണ്ണാറകണ്ണനും, തെങ്ങിലെ ചെറിയ വിടവില്‍ കൂടു കൂട്ടിയ മൈനയും, പാടവരമ്പിലെ കൊറ്റിയും, വയല്‍ വരമ്പ് ചേര്‍ന്നൊഴുകുന്ന കൈ തോട്ടിലെ പരല്‍ മീനുകളും, കാറ്റില്‍ താളതിലാടുന്ന നെല്കതിരും, തൊടിയില്‍ മേയുന്ന പശുവും, ഓടികളിക്കുന്ന ആട്ടിന്‍ കുട്ടികളും, ചിക്കി ചികയുന്ന കോഴിയും, വൈകുന്നേരങ്ങളിലെ ഒത്തു ചേരലും, കൈ മാറി വരുന്ന  സിഗരിറ്റിന്‍റെ പുകയും, പിരിവിട്ടു വാങ്ങിയ പന്ത് വച്ചുള്ള   കളിയും, വല്ലപ്പോഴും ഷെയര്‍ ഇട്ടു വാങ്ങുന്ന  ഒരു കുപ്പി മദ്യം ആരും കാണാതിരിക്കാന്‍ അരയില്‍ ഒളിപ്പിച്ചു കൈലി മുണ്ട് മുറുക്കി ഉടുത്  ഇടവഴിയിലൂടെ വരുന്ന കൂട്ടുകാരനെ നോക്കിയുള്ള  ഇരിപ്പും, അങ്ങോട്ട്‌ മാത്രമുള്ള പ്രണയവും, ആഴ്ചയില്‍ ഒരിക്കല്‍  ആ പെണ്‍കുട്ടി ടുഷന്‍ കഴിഞ്ഞു വരുന്നതും കാത്ത് ബസ്‌ സ്റ്റോപ്പിലെ    കാത്തിരിപ്പും, കണ്ണുകളിലൂടെ പറയാതെ പറയുന്ന വാക്കുകളും, കവലയില്‍ ഇടയ്ക്കിടെ നടക്കുന്ന പൊതുയോഗ ബഹളവും തുടങ്ങി നമ്മള്‍ ജീവനോട്‌ ചേര്‍ത്ത് നിര്‍ത്തിയ   എല്ലാം നഷ്ടപ്പെടുത്തി കാതങ്ങള്‍ അകലെ ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു എന്‍റെ നാട് .... എന്‍റെ നടെത്ര സുന്ദരം...
              ഇവിടെ ജീവിത കീ കൊടുത്ത ഒരു പവപോലെയാണ്, അതിങ്ങനെ രാവുകളും പകലുകളും കടന്നു പോയ്‌ കൊണ്ടേ ഇരിക്കുന്നു... ഇവിടെ മനുഷ്യരെ കാണാന്‍ ബുദ്ധിമുട്ടാണ് , പകരം ഇവിടുള്ളത്‌ എല്ലാം പ്രോഫെഷനുലുകളാണ്...ഭാര്യയും ഭര്‍ത്താവും തമ്മില്‍ അച്ഛനും മകനും തമ്മില്‍ കാമുകനും കാമുകിയും തമ്മില്‍ എല്ലാം പ്രോഫെഷനല്‍ റിലേഷന്‍ഷിപ്പുകള്‍... ഒരിക്കല്‍ ഞാന്‍ ഒരു പത്തു വയസുകരനുമായി സംസാരിക്കുന്നതിനിടയില്‍ വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു ചോദിച്ചു..അവന്‍ പറഞ്ഞു.."Am with my mother and step father...my father is with his wife.." എനിക്ക് എന്തോപോലെ തോന്നി..ഞാന്‍ ചോദിച്ചു "don't you feel like being with your father?" അപ്പൊ അവന്‍ പറഞ്ഞു..."Oh..ya..I see him every week...even though they break-up my mother and father are good friends..she takes me to see him once a week.." പിന്നെ എനിക്ക് ഒന്നും പറയണോ ചോദിക്കാനോ തോന്നിയില്ല..ഇത് പോലെയാണ് ഇവിടെ ജീവിതം...ഇതിനിടയില്‍ എവിടെയാണ് മനുഷ്യനെ കാണാന്‍ കഴിയുന്നത്‌.... 
           
         ഒരു നാള്‍ ഞാന്‍ മടങ്ങി വരും എന്‍റെ നാടിന്‍റെ സ്വാതന്ത്രത്തിലേക്ക്... എന്‍റെ നാടിന്‍റെ ശുദ്ധ വായുവിലേക്ക്... എന്‍റെ പ്രകൃതിയുടെ മടിത്തട്ടിലേക്ക്... എന്‍റെ ചെങ്ങതിമാരുടെ സൌഹൃതത്തിന്‍റെ വലയത്തിലേക്ക്... മനുഷ്യരുടെ ഇടയിലേക്ക്..


(മുഖ ചിത്രത്തിനു കടപ്പാട് : ബ്ലോഗര്‍  പൈങ്ങോടന്‍ )

Tuesday 3 April 2012

ആന്‍ ഫ്രാങ്ക്: നിശബ്ദത ഭേതിച്ച പെണ്‍കുട്ടി




               

                  "എന്നെന്നേക്കുമായി  നിശബ്ദമാക്കപ്പെട്ട ദശലക്ഷക്കണക്കിനു ശബ്ദങ്ങള്‍ക്കിടയില്‍  ഒരു ശബ്ദം മാത്രം ബാക്കിയായി, കറുത്ത കാലത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് ഒരു കൊച്ചു പെണ്‍കുട്ടിയുടെ ശബ്ദം....വിടരും മുന്‍പ് നാസി പട തല്ലികൊഴിച്ച ആന്‍ ഫ്രാങ്കിന്‍റെ ശബ്ദം..." 
 
                ആന്‍ ഫ്രാങ്ക് , ഒരു ജര്‍മ്മന്‍ ജൂത കുടുംബത്തില്‍ ഓട്ടോ ഫ്രാങ്കിന്‍റെയും എഡിത്   ഫ്രാങ്കിന്‍റെയും രണ്ടു മക്കളില്‍ ഇളയവള്‍ . ജെര്‍മനിയില്‍ നാസികള്‍ ജൂത കുല ജാതരെ ഒന്നടക്കം ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിയ കാലത്ത് ഈ കുടുംബം ഹോളണ്ടിലെ അമ്സ്ട്രദാമിലേക്ക് പലായനം ചെയ്തു.... നിര്‍ഭാഗ്യവശാല്‍  ഹോളണ്ടും ജെര്‍മനി കീഴടക്കി...ജൂതന്മാരെ ഓരോരുത്തരെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെമ്പറുകളില്‍  നിഷ്കരുണം കൊലചെയ്തു കൊണ്ടിരുന്ന കാലത്ത് പ്രാണരെക്ഷാര്‍ത്ഥം ഈ കുടുംബവും ഒളിവില്‍ പോയി... അവരോടൊപ്പം വൈകാതെ വാന്‍ ഡാന്‍ (യദാര്‍ത്ഥ പേര് വാന്‍ പെല്‍) കുടുംബത്തില്‍ നിന്നും  മൂന്നു പേരും മറ്റൊരു ദന്ത ഡോക്ടറും കൂടി.. അങ്ങനെ എട്ടുപ്പേര്‍ പുറത്തു ഉള്ള  വിശ്വസ്തരായ ഏതാനും ആളുകളുടെ സഹായത്തില്‍ ഏകദേശം രണ്ടു വര്‍ഷം പുറം ലോകത്തിനു ഒരു സൂചനയും കൊടുക്കാതെ ജീവിച്ചു..

            1942 മുതല്‍ 1944 വരെ ഒളിവില്‍ കഴിഞ്ഞ കാലത്ത് ആന്‍ ഫ്രാങ്ക് എന്ന ഈ കൊച്ചു പെണ്‍കുട്ടി എഴുതിയ ഡയറി കുറിപ്പുകളാണ് പില്‍ക്കാലത്ത് 'ആന്‍ ഫ്രാങ്ക് ഡയറിസ്' എന്ന പേരില്‍ പ്രശസ്തമായത്‌ .
 
          കഴിഞ്ഞ ദിവസം ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ അതിനെ കുറിച്ച് രണ്ടു വാക്ക് എഴുതണമെന്നു തോന്നി...പക്ഷെ എഴുതാന്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ടോ വാക്കുകള്‍ കിട്ടാതെ വരുന്നു... 'കിറ്റി' എന്ന ഓമന പേരിട്ടു വിളിച്ച ആ ഡയറിയായിരുന്നു ആന്‍ ഫ്രാങ്കി ന്‍റെ ഏറ്റവും നല്ല സുഹൃത്ത്‌, തന്‍റെ സ്വപനങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ദേക്ഷ്യവും പ്രണയവും എല്ലാം ആന്‍ പങ്കു വച്ചത് കിറ്റിയോടയിരുന്നു... അതെല്ലാം ഇവിടെ പറയാന്‍ എന്‍റെ വാക്കുകള്‍ മതിയാകാതെ വരും...!!! സീക്രെട്ട് അനെക്സ് എന്ന് പേരിട്ട ആ ഇരുണ്ട വീടിനകത്തു ഇതു നിമിഷവും കടന്നു വരാവുന്ന മരണം കാത്തു കഴിഞ്ഞ ആ എട്ടുപേരുടെ അനുഭവങ്ങളിലൂടെ കടുന്നുപോകുമ്പോഴേ നമ്മള്‍ അനുഭവിക്കുന്ന ഈ സ്വതന്ത്രയത്തിന്‍റെ വില നമുക്ക്  മനസിലാകു...

ആന്‍ ഫ്രാങ്കിനോപ്പം ഒളിവില്‍ കഴിഞ്ഞവരെയം പുറമേ സഹായികള്‍ ആയി നിന്നവരെയും ചുവടെ പരിചയപ്പെടുത്തുന്നു...


                                                               
                                                                     ആന്‍ ഫ്രാങ്ക് 



               തന്‍റെ ഡയറി കുറുപ്പുകളിലൂടെ നാസി ഭരണത്തിന്‍ കീഴില്‍ അനുഭവികേണ്ടി വന്ന യാദനകളെ കുറിച്ച് ലോകത്തെ അറിയച്ച കൊച്ചു പെണ്‍കുട്ടി...1945 ല്‍ നാസി പട്ടാളത്തിന്‍റെ ബെല്‍സെന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ പകര്‍ച്ച വ്യാതിയും ( ടൈഫസ് എന്ന അസുഖം ആയിരുന്നു എന്ന് പറയപ്പെടുന്നു) പട്ടിണിയും മൂലം മരണത്തിനു കീഴടങ്ങുമ്പോള്‍ ആന്‍ ഫ്രാങ്കിന് പതിനഞ്ചു വയസു മാത്രമായിരുന്നു പ്രായം. യുദ്ധാനന്തരം ഈ ഡയറി കുറിപ്പുകള്‍ വെളിച്ചം കണ്ടപ്പോളാണ് എന്തായിരുന്നു നാസികള്‍ സ്വന്തം ജനതയോട് ചെയ്തത് എന്ന് ലോകം അറിയുന്നത്...രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചും നാസി കൃരതയെയും കുറിച്ച് പറയുമ്പോള്‍ ആന്‍ ഫ്രാങ്കിന്‍റെ പേര് പ്രതിപാതിക്കാതെ പോകാന്‍ കഴിയില്ല...



                                                             ഫ്രാങ്ക് കുടുംബം.



                                                                ഓട്ടോ ഫ്രാങ്ക്.


           ആന്‍ ഫ്രാങ്കിന്‍റെ പിതാവ്. നാസി പട്ടാളത്തിന്‍റെ കൈയില്‍ അകപ്പെട്ട ഫ്രാങ്ക് കുടുംബത്തില്‍ ജീവനോടെ അവശേഷിച്ച ഏക വ്യക്തി... രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആന്‍ ഫ്രാങ്കിന്‍റെ ഡയറി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഇദ്ദേഹമായിരുന്നു. യുദ്ധത്തിനു ശേഷം ജയില്‍ മോചിതിനായി മടങ്ങി വന്ന ഓട്ടോ ഫ്രാങ്കിന്‍റെ കൈവശം ആന്‍ ഫ്രാങ്കിന്‍റെ ഡയറി കിട്ടുമ്പോള്‍ കുടുംബവും മക്കളും നഷ്ട്ടപ്പെട്ട വേദനയില്‍ ആദ്യം അത് വായിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല  പക്ഷെ ഒരിക്കല്‍ വാക്കുകളുടെ കടന്നു പോയപ്പോള്‍, എന്നെങ്കിലും പുറത്തു വന്നാല്‍ ഇത് പ്രസിദ്ധീകരിക്കണമെന്നു മകള്‍ ആഗ്രഹിച്ചിരുന്നു എന്ന് മനസിലാക്കിയപ്പോഴാണ്  ഇത് 
പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചത്. ചില സുഹൃത്തുകളുടെയും ചരിത്രകാരന്‍മാരുടെയും സഹായത്തോടെ 1947 ല്‍ ആന്‍ ഫ്രാങ്ക് ഡയറിസ് ലോകത്തിനു മുന്നില്‍ വച്ചുകൊണ്ട് മകളുടെ ആഗ്രഹ സഫലീകരണതോടൊപ്പം  മധുരതരമായ ഒരു പ്രതികാരം കൂടിയായിരുന്നു ഓട്ടോ ഫ്രാങ്ക് ചെയ്തത്. 1980 ല്‍ തോന്നുറ്റിഒന്നാം വയസില്‍ അന്തരിച്ചു. ആന്‍ "പിം" എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്‌. 

                                                            
                                         എഡിത് ഫ്രാങ്ക് 


ആന്‍ ഫ്രാങ്കിന്‍റെ മാതാവ്‌....  സാമ്പത്തികമയി നല്ല ഉയര്‍ന്ന നിലയില്‍ ഉള്ള ഒരു കുടുംബത്തിലാണ് എഡിത് ജനിച്ചത്‌, 1925 മെയ്‌ 12 നു ഓട്ടോ ഫ്രാങ്കിനെ വിവാഹം കഴിച്ചു.  പട്ടിണിയും രോഗങ്ങളും മൂലം നാസി ക്യാമ്പില്‍ വച്ച് 1945 ല്‍ കൊല്ലപ്പെട്ടു. 


                                                        മാര്‍ഗ്രെറ്റ് ഫ്രാങ്ക് 


         ആന്‍ ഫ്രാങ്കിന്‍റെ സഹോദരി, ബെല്‍സെന്‍ ക്യാമ്പില്‍ വച്ച് 1945 ല്‍ രോഗം ബാധിച്ചു മരിച്ചു. മരിക്കുമ്പോള്‍ പത്തൊന്‍പതു (19) വയസായിരുന്നു മാര്‍ഗ്രെറ്റ്നു പ്രായം. 
    

                                                      വാന്‍ ടാന്‍ കുടുംബം 

യദാര്‍ത്ഥ പേര് 'വാന്‍ പെല്‍' എന്നാണ് ഡയറിയില്‍ 'വാന്‍ ടാന്‍' കുടുംബം എന്നാണ് ആന്‍ ഫ്രാങ്ക് ഈ കുടുബത്തെ വിളിച്ചിരിക്കുന്നത്.

                                                       
                                                         Mr . വാന്‍ ടാന്‍ 


ആന്‍ ഫ്രാങ്കിന്‍റെ പിതാവിന്‍റെ ബിസിനെസ്സ് പങ്കാളി ആയിരുന്നു. യദാര്‍ത്ഥ പേര്  ഹെര്‍മന്‍ വാന്‍ പെല്‍സ്. ഫ്രാങ്ക് കുടുംബത്തിന്‍റെ നല്ല സുഹൃത്ത്‌ എന്ന നിലയിലാണ് ഇത്തരത്തില്‍ ഒളിവില്‍ താമസിക്കാന്‍ വാന്‍ ടാന്‍ കുടുംബത്തെയും കൂട്ടാന്‍ ഓട്ടോ ഫ്രാങ്ക് തീരുമാനിച്ചത്...ഭാര്യക്കും മകനുമൊപ്പം തുടക്കം മുതല്‍ ഒടുവില്‍ പിടിക്കപ്പെടും വരെ ഫ്രാങ്ക് കുടുംബത്തോടൊപ്പം ഇദ്ദേഹവും ഉണ്ടായിരുന്നു. 1944  ല്‍ ഓഷ്വിട്സ് ക്യാമ്പില്‍ ഗ്യാസ് ചേംബറില്‍  ആ ജീവിതം അവസാനിച്ചു.


                                                              Mrs . വാന്‍ ടാന്‍ 


യദാര്‍ത്ഥ പേര് ഓഗുസ്റെ വാന്‍ പെല്‍സ്,  ഹെര്‍മന്‍ വാന്‍ പെല്‍സ്ന്‍റെ ഭാര്യ. ആന്‍ ഫ്രാങ്ക് തന്‍റെ ഡയറിയില്‍ നല്ല ഒരു വിവരണം തന്നെ Mrs . വാന്‍ ടാന്‍ നെ കുറിച്ച് കൊടുക്കുനുണ്ട്. ആന്‍ ഫ്രാങ്കിന്‍റെ അമ്മയും Mrs .വാന്‍ ടാന്‍ നുമയി നടക്കുന്ന പിണക്കങ്ങളെയും വഴക്കുകളെയും കുറിച്ച് സരസമായി വിവരിച്ചിരിക്കുന്നു.  Mrs. വാന്‍ ടാന്‍ എങ്ങനെ മരിച്ചു എന്നതിന് വ്യക്തമായ സൂചനകള്‍ ഒന്നും ഇല്ല. 

                                                     
                                                          പീറ്റര്‍ വാന്‍ ടാന്‍ 


Mr. വാന്‍ ടാനിന്‍റെ മകന്‍, 1945 ല്‍ മൌതത്സെന്‍ ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ടു. പീറ്റര്‍ കൊല്ലപ്പെട്ടു മൂന്ന് ദിവസങ്ങള്‍ക്കു ശേഷം ഈ ക്യാമ്പ്‌ നാസികളുടെ കൈയില്‍ നിന്നും മോചിപ്പിക്കപ്പെട്ടു.  ആന്‍ ഫ്രാങ്കിന്‍റെ "സ്വീറ്റ് ഹാര്‍ട്ട്" എന്നൊരു പ്രത്യേകതയും പീറ്റെരിനുണ്ട്. 

                                                             
                                         സഹായികള്‍ 

                                          Mr. Koophuis

 ഓട്ടോ ഫ്രാങ്കിന്‍റെ ബിസിനെസ്സ് പങ്കാളി, യദാര്‍ത്ഥ പേര് ജോനെസ്  ക്ലെയിന്‍മാന്‍. സീക്രെട്ട് അനെക്സിലെക്കുള്ള വാതിലിനു സമീപം. 


                                                                   Mr. ക്രെലെര്‍ 

           
                                 യദാര്‍ത്ഥ പേര് വിക്ടര്‍ കുഗ്ലെര്‍ (Victor Kugler) 


                                                                എല്ലി വോസ്സെന്‍ 


                         യദാര്‍ത്ഥ പേര് Bep Voskuijl. ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസി സെക്രട്ടറി ആയിരുന്നു. സെക്രെറ്റ്‌ അനെക്സിലെക്കുള്ള വാതില്‍ പണിതത് ബെപിന്‍റെ പിതാവാണ്.


                                                            വാന്‍ സാന്‍റെന്‍


          യദാര്‍ത്ഥ പേര് Miep Gies, പട്ടാളക്കാര്‍ മുറിയില്‍ ഉപേഷിച്ച് പോയ ഡയറി സംരക്ഷിച്ചതും ഒടുവില്‍ അത് ഓട്ടോ ഫ്രാങ്കിന് കൈമാറിയതും Miep ആയിരുന്നു. അന്ന് ആ ഡയറിയും കടലാസ്  കുറിപ്പുകളും എടുത്തു വയ്ക്കാന്‍ തോന്നിയില്ലരുന്നെങ്കില്‍ ഒരു പക്ഷെ "ആന്‍ ഫ്രാങ്ക് ഡയറി" എന്ന വിലയേറിയ നിധി ലോകത്തിനു ലഭിക്കില്ലായിരുന്നു. 

           
                                        ദി സീക്രെട്ട് അനെക്സ് 
           
               ഒളിവില്‍ താമസിക്കാന്‍ ഓട്ടോ ഫ്രാങ്ക് തിരഞ്ഞെടുത്തത് അദ്ദേഹത്തിന്‍റെ തന്നെ ഉടമസ്തയില്‍ ഉള്ള ഒരു കെട്ടിടമായിരുന്നു. അദ്ദേഹം നടത്തിവന്ന ബിസിനെസ് ആവശ്യത്തിനു ഉപയോഗിച്ചിരുന്ന ഒരു വെയര്‍ ഹൌസും ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് ചേര്‍ന്ന് ഉപയോഗിക്കാതെ കിടന്ന ആ കെട്ടിടത്തിന്‍റെ തന്നെ ഭാഗമാണ്ചെറിയ മാറ്റങ്ങള്‍ വരുത്തി വാസയോഗ്യമാക്കി എടുത്തത്.....

                         
                               ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസ് കെട്ടിടത്തിന്‍റെ മുന്‍വശം 


       
                "ആന്‍ ഫ്രാങ്ക് ഹൌസ്‌" എന്നറിയപ്പെടുന്ന കെട്ടിടം ഇന്ന്.




സീക്രെട്ട് അനെക്സ് രൂപ രേഖ , ഇതില്‍ ആരോ മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലമാണ്‌ സീക്രെട്ട് അനെക്സിലെക്കുള്ള കവാടം.



               സീക്രെട്ട് അനെക്സിലെക്കുള്ള കവാടം, പുറമേ നിന്ന് നോക്കിയാല്‍ ഒരു 'ബുക്ക്‌ ഷെല്‍ഫ്' ആണെന്നെ തോന്നു പക്ഷെ അത് അറിയാവുന്നവര്‍ക്ക് മാത്രം തുറക്കാവുന്ന ഒരു വാതിലാണ്.




            ആന്‍ ഫ്രാങ്കിന്‍റെ മുറി, ചുവരുകളില്‍ ചിത്രങ്ങള്‍ ഒട്ടിച്ചിരിക്കുന്നത് കാണാം. ആന്‍ ഫ്രാങ്ക് ഡയറിയുടെ തുടക്കത്തില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്.

                                                        
                                                    ആന്‍ ഫ്രാങ്ക് ഡയറി 

ആന്‍ ഫ്രാങ്ക് തന്‍റെ ഡയറിയെ "കിറ്റി" എന്നാണ് വിളിച്ചിരുന്നത്‌. ഏകാന്ത ഒലിവു ജീവിതത്തില്‍ തന്‍റെ എല്ലാ കാര്യങ്ങളും പങ്കു വയ്ക്കാനുള്ള ആത്മസുഹൃത്തായിട്ടാണ്    ആന്‍ തന്‍റെ ഡയറിയെ കണ്ടത്. 




      
                                            ആന്‍ ഫ്രാങ്കിന്‍റെ ശവകുടീരം

ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ ഓരോ ദിവസവും ലക്ഷങ്ങള്‍ ആണ് കൊല്ലപെട്ടു കൊണ്ടിരുന്നത്. അവരെയെല്ലാം ഒരു മിച്ചു കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ആയിരുന്നു പതിവ്. അങ്ങനെ ബെല്‍ സെന്‍ ക്യാമ്പില്‍ മരിച്ചവരെയെല്ലാം ഒരുമിച്ചു മറവു ചെയ്ത കൂട്ടത്തില്‍ എവിടേയോ ആന്‍ ഫ്രാങ്കും സഹോദരിയും മറവു ചെയ്യപ്പെട്ടു. എവിടെയെന്നു വ്യക്തമായ ധാരണയില്ല. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം അത്തരത്തില്‍ ഒന്നാണ്..!! 

       ബെല്‍ സെന്‍ ക്യാമ്പില്‍ കൊല്ലപ്പെട്ടവരുടെ ശവം മറവു ചെയ്ത സ്ഥലത്ത് ആന്‍ ഫ്രാങ്കിന്‍റെയും സഹോദരിയുടെയും ഓര്‍മയ്ക്ക് സ്ഥാപിച്ച കല്ല്‌. 
  
                    ആന്‍ ഫ്രാങ്ക് ഒരു പ്രതീകമാണ് .... നാസികളുടെ തോക്കിനു മുന്നിലും ഇരുളടഞ്ഞ  കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെമ്പറുകളിലും പ്രതിഷേധതത്തിന്‍റെ ഒരു ചെറിയ ശബ്ദം പോലും ഉയര്‍ത്താന്‍ കഴിയാതെ മരണത്തിനു കീഴ്പ്പെടെണ്ടി വന്ന ലക്ഷകണക്കിന് മനുഷ്യരുടെ പ്രതീകം...ഒരു വാക്കുപോലും ഉരിയാടാതെ മരണത്തിനു കീഴടങ്ങിയ ലക്ഷ കണക്കിന് ആളുകളുടെ പ്രതീകം.. ആ കൊച്ചു പെണ്‍കുട്ടിയുടെ ശബ്ദത്തിനു മുന്നില്‍ ഇരമ്പി ആര്‍ത്തു വരുന്ന തിരമാലകള്‍ പോലും നിശബ്ദമാകുന്നു....നിശബ്ദത കൊണ്ട് ലോകം കീഴടക്കിയ കൊച്ചു പെണ്‍കുട്ടി നീ സമരമുഖങ്ങളില്‍ ഇന്നും അന്ഗിപടര്‍ത്തുന്നു...സ്വതന്ത്ര സമര പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നു....


(ആന്‍ ഫ്രാങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആന്‍ ഫ്രാങ്ക് മ്യുസിയം  എന്ന ഈ ലിങ്കില്‍ ലഭ്യമാണ്, ആന്‍ ഫ്രാങ്കിനെ കുറിച്ചുള്ള വിക്കി പീഡിയ വിവരണം ആന്‍ ഫ്രാങ്ക് വിക്കി പീഡിയ  ഇവിടെ വായിക്കാം.)


NB: ചിത്രങ്ങള്‍ക്ക്  ഗൂഗിളിനോട് കടപ്പാട്