Monday 30 April 2012

"പ്രവാസിയുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് "


             കവലയിലെ ചായ കടയിലെ മധുരം കുറച്ചുള്ള സ്ട്രോങ്ങ്‌ ചായയും ചില്ലലമാരയിലെ പരിപ്പ് വടയും, ബോണ്ടയും, പഴം പൊരിയും,  പുതുമഴയില്‍ ഉയരുന്ന പുതുമണ്ണിന്‍റെ മണവും, ഇടിവെട്ടി പെയ്യുന്ന   ഇടവപാതിയും, ഇടയ്ക്കിടെ മാനത്ത് വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്ന മഴവില്ലും, ആ മഴയില്‍ വഴിയില്‍ നിറയുന്ന  വെള്ളത്തിലൂടെയുള്ള നടപ്പും, ചെറുകുളിരില്‍ കമ്പിളിപുതപ്പിനടിയിലെ ഉച്ചമയക്കവും, മഴപെയ്തു തോരുന്ന വൈകുന്നേരങ്ങളില്‍ മേഖങ്ങല്‍ക്കിടയിലൂടെ വരുന്ന  അസ്തമയ സൂര്യനും,  മീന വെയിലിന്‍റെ ചൂടും, കാട്ടാറിന്‍റെ കുളിരും, പച്ച മാങ്ങയുടെ പുളിപ്പും, തേന്‍വരിക്കയുടെ മധുരവും, മുറ്റത്തെ പേരമരത്തില്‍ കൂട്ടമായി വന്നിരിക്കുന്ന തത്തമ്മയും,  ചില്ലയില്‍ നിന്നും ചില്ലയിലേക്ക് ചാടി കളിക്കുന്ന അണ്ണാറകണ്ണനും, തെങ്ങിലെ ചെറിയ വിടവില്‍ കൂടു കൂട്ടിയ മൈനയും, പാടവരമ്പിലെ കൊറ്റിയും, വയല്‍ വരമ്പ് ചേര്‍ന്നൊഴുകുന്ന കൈ തോട്ടിലെ പരല്‍ മീനുകളും, കാറ്റില്‍ താളതിലാടുന്ന നെല്കതിരും, തൊടിയില്‍ മേയുന്ന പശുവും, ഓടികളിക്കുന്ന ആട്ടിന്‍ കുട്ടികളും, ചിക്കി ചികയുന്ന കോഴിയും, വൈകുന്നേരങ്ങളിലെ ഒത്തു ചേരലും, കൈ മാറി വരുന്ന  സിഗരിറ്റിന്‍റെ പുകയും, പിരിവിട്ടു വാങ്ങിയ പന്ത് വച്ചുള്ള   കളിയും, വല്ലപ്പോഴും ഷെയര്‍ ഇട്ടു വാങ്ങുന്ന  ഒരു കുപ്പി മദ്യം ആരും കാണാതിരിക്കാന്‍ അരയില്‍ ഒളിപ്പിച്ചു കൈലി മുണ്ട് മുറുക്കി ഉടുത്  ഇടവഴിയിലൂടെ വരുന്ന കൂട്ടുകാരനെ നോക്കിയുള്ള  ഇരിപ്പും, അങ്ങോട്ട്‌ മാത്രമുള്ള പ്രണയവും, ആഴ്ചയില്‍ ഒരിക്കല്‍  ആ പെണ്‍കുട്ടി ടുഷന്‍ കഴിഞ്ഞു വരുന്നതും കാത്ത് ബസ്‌ സ്റ്റോപ്പിലെ    കാത്തിരിപ്പും, കണ്ണുകളിലൂടെ പറയാതെ പറയുന്ന വാക്കുകളും, കവലയില്‍ ഇടയ്ക്കിടെ നടക്കുന്ന പൊതുയോഗ ബഹളവും തുടങ്ങി നമ്മള്‍ ജീവനോട്‌ ചേര്‍ത്ത് നിര്‍ത്തിയ   എല്ലാം നഷ്ടപ്പെടുത്തി കാതങ്ങള്‍ അകലെ ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു എന്‍റെ നാട് .... എന്‍റെ നടെത്ര സുന്ദരം...
              ഇവിടെ ജീവിത കീ കൊടുത്ത ഒരു പവപോലെയാണ്, അതിങ്ങനെ രാവുകളും പകലുകളും കടന്നു പോയ്‌ കൊണ്ടേ ഇരിക്കുന്നു... ഇവിടെ മനുഷ്യരെ കാണാന്‍ ബുദ്ധിമുട്ടാണ് , പകരം ഇവിടുള്ളത്‌ എല്ലാം പ്രോഫെഷനുലുകളാണ്...ഭാര്യയും ഭര്‍ത്താവും തമ്മില്‍ അച്ഛനും മകനും തമ്മില്‍ കാമുകനും കാമുകിയും തമ്മില്‍ എല്ലാം പ്രോഫെഷനല്‍ റിലേഷന്‍ഷിപ്പുകള്‍... ഒരിക്കല്‍ ഞാന്‍ ഒരു പത്തു വയസുകരനുമായി സംസാരിക്കുന്നതിനിടയില്‍ വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു ചോദിച്ചു..അവന്‍ പറഞ്ഞു.."Am with my mother and step father...my father is with his wife.." എനിക്ക് എന്തോപോലെ തോന്നി..ഞാന്‍ ചോദിച്ചു "don't you feel like being with your father?" അപ്പൊ അവന്‍ പറഞ്ഞു..."Oh..ya..I see him every week...even though they break-up my mother and father are good friends..she takes me to see him once a week.." പിന്നെ എനിക്ക് ഒന്നും പറയണോ ചോദിക്കാനോ തോന്നിയില്ല..ഇത് പോലെയാണ് ഇവിടെ ജീവിതം...ഇതിനിടയില്‍ എവിടെയാണ് മനുഷ്യനെ കാണാന്‍ കഴിയുന്നത്‌.... 
           
         ഒരു നാള്‍ ഞാന്‍ മടങ്ങി വരും എന്‍റെ നാടിന്‍റെ സ്വാതന്ത്രത്തിലേക്ക്... എന്‍റെ നാടിന്‍റെ ശുദ്ധ വായുവിലേക്ക്... എന്‍റെ പ്രകൃതിയുടെ മടിത്തട്ടിലേക്ക്... എന്‍റെ ചെങ്ങതിമാരുടെ സൌഹൃതത്തിന്‍റെ വലയത്തിലേക്ക്... മനുഷ്യരുടെ ഇടയിലേക്ക്..


(മുഖ ചിത്രത്തിനു കടപ്പാട് : ബ്ലോഗര്‍  പൈങ്ങോടന്‍ )

No comments:

Post a Comment