Wednesday 30 July 2014

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ സംഭവിക്കുന്നത്‌...!!!


                                 



         സര്‍വ്വകലാശാലകള്‍ സമൂഹത്തിലെ തുരുത്തുകള്‍ അല്ല... ഈ സമൂഹത്തിലെ അംഗങ്ങള്‍ തന്നെയാണ് അവിടേക്ക് വരുന്നതും പഠിക്കുന്നതും പുറത്തുവന്നു പഠിച്ചത് പ്രയോഗിക്കുന്നതും. അത്തരം സര്‍വ്വകലാശാലകള്‍ മതേതരത്വത്തിന്റെയും ജനാതിപത്യത്തിന്റെയും  സഹോദര്യത്തിന്റെയും  വിളനിലങ്ങള്‍ ആകേണ്ടതാണ് .. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഇതിനു വിപരീതമായ കാര്യങ്ങളാണ്‌ സര്‍വ്വകലാശാലകളില്‍ നടക്കുന്നത്.
   
         കഴിഞ്ഞ കുറച്ചു ദിവസങ്ങളായി M.G സര്‍വ്വകലാശാല ക്യാമ്പസില്‍ നീറി പുകഞ്ഞു നില്‍ക്കുന്ന പ്രശ്നങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടാണ്... സെക്യൂരിറ്റി ജീവനക്കാരുമായി ഉണ്ടായ പ്രശ്നത്തിന്‍റെ പേരില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ സസ്പണ്ട് ചെയ്തു.. 8 പേരുടെ പേരില്‍ ജാമ്യം ഇല്ല വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു... അതിനു കാരണമായ സംഭവം ഇതാണ്. ക്യാമ്പസിലെ ഫിലിം ക്ലബുമായി ബന്ധപ്പെട്ട് പ്രൊ വൈസ് ചാന്‍സലറെ കാണുവാന്‍ ചെന്ന വിദ്യാര്‍ത്ഥികളോട് അവിടെ റെജിസ്റ്ററില്‍  പേര് എഴുതണം എന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ നിര്‍ദ്ദേശിക്കുന്നു..
      മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സ്സലാരുടെ പദവി വഹിക്കുന്ന പ്രൊ വൈസ് ചന്സലരുടെ ഓഫീസിലേക്കുള്ള പ്രവേശനത്തിന് ജാതിയവും മതപരവുമായ വിവേചനം കാണിക്കുന്നു എന്ന് സംസ്ഥാന രഹസ്യാനോഷണ വിഭാഗം റിപ്പോര്‍ട്ട് നല്ക്കിയതിനെ തുടര്‍ന്നാണ് ഇത്തരം ഒരു സംവിധാനം അവിടെ ഏര്‍പ്പെടുത്തിയത്
           അത് അനുസരിച്ച് പേരും മറ്റു വിവരങ്ങളും എഴുതികൊണ്ടിരുന്നവരുടെ മുന്നിലൂടെ ഈ റെജിസ്റ്ററില്‍ പേര് എഴുതാതെ കുറച്ചു ആളുകള്‍ കയറി പോകുന്നു.. സ്വാഭാവികമായും ആ വിദ്യാര്‍ഥി അതിനെ ചോദ്യം ചെയ്യുന്നു... അവിടെ ഒരു വാക്കേറ്റം ഉണ്ടായി...അതിനിടയില്‍ 2 സെക്യൂരിറ്റി ജീവനക്കാര്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ജാതിപേരു വിളിച്ച് വിദ്യാര്‍ത്ഥിയെ പിടിച്ചു തള്ളുകയും ചെയ്തു.. വിദ്യാര്‍ഥി നേതാക്കള്‍ ഇടപ്പെട്ട് ആ പ്രശനം പരിഹരിച്ചു . അതിനു ശേഷം PVC യെ കണ്ട് പരാതി ബോധിപ്പിക്കാന്‍ ചെന്നപ്പോള്‍ PVC പറഞ്ഞത് വിദ്യാര്‍ഥികള്‍ സെക്യൂരിറ്റിയെ മര്‍ദിച്ചു എന്ന് പരാതികൂടി ലഭിച്ചിട്ടുണ്ട് രണ്ടും അന്യോഷിച്ചു നടപടി എടുക്കാം എന്നാണ് .. തുടര്‍ന്ന് പുറത്ത് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരയില്‍ കിടന്ന ബെല്ട്ടുമായി പാഞ്ഞടുത്ത സെക്യൂരിറ്റി ജീവനക്കാരന്‍  വിദ്യാര്‍ത്ഥികളെ ആക്രമിച്ചു ...”ഞാന്‍ എന്ത് ചെയ്തിട്ടാണ് എന്നെ നിങ്ങള്‍ പിടിച്ചു തള്ളിയത്..ഇനിയും നിങ്ങള്‍ക്കെന്നെ തല്ലണോ?” എന്നുമാത്രമാണ് ആ കുട്ടി  ചോദിച്ചത്.. ഇതായിരുന്നു ആ ആക്രമണത്തിനുപ്രകോപനം ... അവിടെ ഒരു ഉന്തും തള്ളും നടന്നു എന്നത് സത്യമാണ് അതിലുപരി ആ ജീവനക്കാരന് എതിരെ ഒരു കയ്യേറ്റമോ ഒരു അതിക്രമമോ നടന്നിട്ടില്ല....
   

           എന്നാല്‍ അടുത്ത ദിവസം പത്രത്തില്‍ വാര്‍ത്ത വരുന്നു.. വാര്‍ത്ത ഇങ്ങനെ ആയിരുന്നു.. “സര്‍വ്വകലാശാല ക്യാമ്പസില്‍ അസമയത് കണ്ട വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ ഒരുപറ്റം വിദ്യാര്‍ഥികള്‍ ആക്രമിച്ചു... നാലു പേരെ സര്‍വ്വകലാശാല സസ്പണ്ട് ചെയ്തു... “ ഇത്തരത്തില്‍ വസ്തുതാ വിരുതമായ ഒരു വാര്‍ത്തയുടെ ഉറവിടം തേടും മുന്‍പ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി എന്ന നിലക്ക് ഒന്ന് രണ്ടു ചോദ്യങ്ങള്‍ ചോദികട്ടെ...

             M.G സര്‍വ്വകലാശാല ക്യാമ്പസില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ മാത്രമാണ് ഉള്ളത്... 1100 ല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ ക്യാമ്പസില്‍ M Phil, PhD കോഴ്സുകള്‍ ചെയ്യുന്നവരാണ് ഭൂരിപക്ഷം ... പഠനത്തിനും ഗവേഷണത്തിനും 24 മണിക്കൂര്‍ തികയാതെ വരുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഏതാണ് ഈ പറയുന്ന അസമയം...!!!

സര്‍വ്വകലാശാലയിലെ സോഷ്യല്‍ സയന്‍സ് വകുപ്പ് ഒഴികെ മറ്റെല്ലാം ഒരു മതില്‍കേട്ടിനകത്താണ് പ്രവര്‍ത്തിക്കുന്നത്....
      Physics, Chemistry, Environment Science, Computer Science തുടങ്ങിയ ഡിപാര്‍റ്റുമെന്ടുകളില്‍ 24 മണിക്കൂര്‍ ലാബ്‌ പ്രവര്‍ത്തിക്കുന്നു... 
      സ്വന്തമായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ സൗകര്യവും ഇല്ലാത്ത നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി  24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌ സെന്റെര്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ ഉണ്ട്... 
      രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഈ ക്യാമ്പസില്‍ ഉണ്ട്... 
      24 മണിക്കൂര്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ടി ഒരു വായനാ മുറി ലൈബ്രറിയോട് ചേര്‍ന്ന് തുറന്നു പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥി പ്രതിനിതികള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണആയിട്ടുണ്ട് .... 

      ഇതെല്ലം വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ഗവേഷണത്തിനും വേണ്ടിയാണു.. അതായത് 24 മണിക്കൂറും ഇവിടത്തെ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഈ കുട്ടികള്‍ക്ക് അവകാശമുണ്ട്..

      മറ്റൊരു ആരോപണം ചിലര്‍ പ്രചരിപ്പിക്കുന്നത് ഈ ക്യാമ്പസില്‍ മുഴുവന്‍ അനാശാസ്യമാണ് എന്നാണ്.. ജീവനക്കാരുടെ സംഘടനകളുടെ തലപ്പത്ത് ഉത്തരവതിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ ഒരു ഉളുപ്പും ഇല്ലാതെ ഇത്തരം നുണകഥകള്‍ പ്രചരിപ്പിക്കുന്നു... ഒരു ആണും പെണ്ണും ഒരുമിച്ചു നടന്നു പോകുന്നതോ, ഒരു പത്ത് മിനിറ്റ് ഇരുന്നു സംസാരിക്കുന്നതോ കണ്ടാല്‍ അതിനെ ഒക്കെ അനാശാസ്യത്തിന്‍റെ മസാല ചേര്‍ത്ത് വിളബാന്‍ ഇവിടെ ചിലര്‍ക്ക് വല്ലാത്ത തിടുക്കമാണ്.... എന്നാല്‍ ഞങ്ങള്‍ അഭിമാനത്തോടെ പറയും ഈ ക്യാമ്പസില്‍... ഒരു പെണ്‍കുട്ടിയെ പോലും പൂവാലന്മാര്‍ ശല്യപ്പെടുത്തിയിട്ടില്ല ... സമൂഹം പറയുന്ന തരത്തിലുള്ള ഒരു ചീത്തപ്പേരും ഒരാളുപോലും കേള്‍പ്പിച്ചിട്ടില്ല... ഇന്ന് വരെ ഒരു അമ്മതൊട്ടിലിലും ഒരു കുഞ്ഞിനെ പോലും നിക്ഷേപിച്ചിട്ടില്ല...!!! 
  
       ഇതിനോട് ചേര്‍ത്ത് മറ്റൊരു കാര്യം കൂടി, ഏതാനും മാസങ്ങള്‍ക്ക് മുന്പ് വളരെ വിചിത്രമായ ഒരു ഉത്തരവ് ഇറങ്ങുകയുണ്ടായി .. സര്‍വ്വകലാശാല വനിതാ ഹോസ്റ്റലില്‍ നിന്നും 6 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത്..അത്തരത്തില്‍ ഇറങ്ങുന്നവര്‍ മറ്റുപല ആവശ്യങ്ങല്‍ക്കുമാണ് ഇറങ്ങുന്നത് എന്ന് ചില അധികാരികള്‍ പ്രചരിപ്പിച്ചു... ക്യാമ്പസിലെ ചില ഇടങ്ങള്‍ കേന്ദ്രീകരിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ‘വ്യവഹാരത്തില്‍’ ഏര്‍പ്പെടുന്നു എന്ന് ചിലര്‍ എഴുതിനല്‍കി....!! . മറ്റു കോളേജു ക്യാമ്പസുകള്‍ പോലെയല്ല സര്‍വ്വകലാശാല ക്യാമ്പസ് ഇവിടെ പഠിക്കുന്നവരുടെ നിലവാരത്തെ കുറിച്ച് ആദ്യമേ വിവരിച്ചല്ലോ... ഞങ്ങള്‍ ഉയര്‍ത്തിയ ചോദ്യം ഇതാണ്.. ഒരേ പരീക്ഷയെഴുതി പ്രവേശനം നേടി ഒരേ കോഴ്സ് തിരഞ്ഞെടുത്തു ഒരേ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പഠിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ആണെന്നും പെണ്ണെന്നും തിരിച്ച് എന്തിനാണ് ഇങ്ങനെ വിലക്ക് ഏര്‍പ്പെടുത്തുന്നത്? ആണിനും പെണ്ണിനും ഒരേ സ്വാതന്ത്ര്യം ഉറപ്പുതരുന്ന ഭരണഘടന നിലനില്‍ക്കുന്ന നാട്ടില്‍ ഒരു സര്‍വ്വകലാശാല തന്നെ ഇത്തരത്തില്‍ നഗ്നമായ ഭരണഘടന ലഘനം നടക്കുമ്പോള്‍ അത് എത്ര ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ആയിരിക്കും സമൂഹത്തില്‍ ഉണ്ടാക്കുവാന്‍ പോകുന്നത്?


                 വിദ്യാഭാസ സ്ഥാപങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണു.. അവിടെ അവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുക എന്നതാണ് അധികാരികളുടെ ഉത്തരവാധിത്വം .. എന്നാല്‍ അതിനു പകരം ചിലരുടെ ധഷ്ട്യത്ത്തിനും അഹങ്കാരത്തിനും സ്വന്തം താല്പര്യം സംരഷിക്കുന്നതിനും  വേണ്ടി അധികാരം ഉപയോഗിക്കുന്നതെന്നാണ്‌ നമുക്ക് വ്യക്തമാകുന്നത്...
നിങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളോടും അവരുടെ വിദ്യാഭ്യാസത്തോടും അല്‍പ്പമെങ്കിലും കൂറ് ഉണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് 
പണി പൂര്‍ത്തിയായിട്ടും ഒന്നര വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു കൊടുക്കാത്ത ആണ്‍ കുട്ടികളുടെ ഹോസ്റ്റല്‍ തുറന്നു കൊടുക്കുകയാണ്..
നിങ്ങള്‍ ചെയ്യേണ്ടി ഇരുന്നത് സര്‍വ്വകലാശാല കാമ്പസിലെ department കളെ ബാധ്ധിപ്പിക്കുന്ന റോഡ്‌ തകര്‍ന്നു തരിപ്പണമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറ ആയി..അത് പരിഹരിക്കണമായിരുന്നു...
നിങ്ങള്‍ ചെയ്യേണ്ടി ഇരുന്നത് ലേഡിസ് ഹോസ്റ്റല്‍ വരെയെങ്കിലും കൃത്യമായി വഴിവിളക്കുകള്‍ തെളിയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക ആയിരുന്നു...
റിസര്‍ച്ച് കമ്മിറ്റികള്‍ രൂപികരിച്ചു ഗവേഷണത്തിനു സൗകര്യം ഒരുക്കണമായിരുന്നു..
ഹോസ്റ്റല്‍ കമ്മിറ്റികള്‍ രൂപികരിച്ചിട്ടു വര്‍ഷങ്ങളായി...അതിനുള്ള നടപടികള്‍ സ്വീകരിക്കണമായിരുന്നു...
gender discrimination തടയുന്നതിന് committee രൂപികരിക്കണമായിരുന്നു...
ഇതൊന്നും ചെയ്യാതെ വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മില്‍ ഉണ്ടായ ഒരു ചെറിയ പ്രശനത്തെ പര്‍വ്വതീകരിച്ച് വിദ്യാര്‍ഥി രാഷ്ട്രിയം കാരണം ഇവിടെ മൊത്തം കുഴപ്പമാണ് എന്ന് പ്രചരിപ്പിക്കുക അല്ല വേണ്ടിയിരുന്നത്...

              അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ എടുത്ത നടപ്പടി ഏകപക്ഷീയമായി പോയി എന്ന് പറയാതെ വയ്യ... ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ നടപടി വരികയും വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്ന ആളുകളെ ഒന്ന് വിളിച്ചു ചോദിക്കുക പോലും ചെയ്യാത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ല.. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നിങ്ങളുടെ ധാര്‍മ്മികിതയാണ്... നിങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണ് സംശയം...വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് ആയിരിക്കണം മുന്‍ഗണന...


       വൈസ് ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഒരാള്‍ അയോഗ്യത കല്‍പ്പിച്ചു പുറത്താക്കപ്പെട്ട നാണക്കേട് മറയ്ക്കാന്‍.. അഭിമാനപ്പൂര്‍വം കഴിഞ്ഞ നാലു വര്‍ഷമായി നടന്നു വന്ന ഏകജാലക സംവീധാനം തകര്‍ന്നതിന്‍റെ നാണക്കേട്‌ മറയ്ക്കാന്‍ ഞങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളെ മൂടിവയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം എന്നാണ് നിങ്ങളുടെ വ്യമോഹമെങ്കില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത് കൊണ്ടൊന്നും നിങ്ങളുടെ കൊള്ളരുതായ്മകള്‍ മറയ്ക്കാന്‍ കഴിയില്ല... കൂടുതല്‍ ശക്തിയോടെ ഞങ്ങള്‍ തിരിച്ചു വരും... പാബ്ലോ നെരുദ എഴുതിയ പോലെ...”നിങ്ങള്‍ക്ക് പൂക്കളെ നുള്ളിയെറിയന്‍ കഴിഞ്ഞേക്കും... പക്ഷെ വസന്തത്തിന്‍റെ വരവിനെ തടയാനാകില്ല....!!!”