Tuesday 15 October 2013

ദുസ്വപ്നം

ഇരുട്ട് ...ദൂരെ ഒരല്‍പം വെളിച്ചം
മങ്ങിയ വെളിച്ചത്തില്‍ രണ്ടുപേര്‍
ഒന്നൊരു യുവതി കൈയിലൊരു കുഞ്ഞ്
വിഷാദം തങ്ങി നില്‍ക്കുന്ന മുഖവുമായി ഒരു യുവാവ്‌
യുവതിയോട് വിങ്ങിപ്പൊട്ടി കൊണ്ട് അവന്‍
നമുക്കവനെ നഷ്ടപ്പെട്ടു...
ഇരുളില്‍ നിന്ന് തങ്ങലുകള്‍ കൂട്ടകരച്ചിലുകള്‍





ഇരുളകന്നു വെളിച്ചം പരക്കുന്നു
ഒരു ജനസഞ്ചയം
മുന്നില്‍ മണി കിലുക്കി ഒരു ബാലന്‍
പിന്നില്‍ കറുത്ത കൊടി

ഒരു മൈതാനം
ഒരു വശത്ത് അലങ്കരിച്ച പന്തല്‍
നാലു ശവപ്പെട്ടികള്‍
മുഖം വെട്ടിമാറ്റിയ ശവങ്ങള്‍
പകരം വെള്ളിയില്‍ തീര്‍ത്ത മുഖങ്ങള്‍
വെയിലില്‍ അവ തിളങ്ങി...
മൈക്കിലൂടെ പ്രഭാഷകന്‍ നല്ലത് മാത്രം പറയുന്നു
മൂക്കത്ത് വിരല്‍ വച്ചു ജനം

ഞാന്‍ എഴുതികൊണ്ട്
ഇരിക്കുക ആയിരുന്നു
പിന്നില്‍ നേര്‍ത്ത സ്വരം
"എഴുത്ത് മതിയാക്കാം
നിന്‍റെ വെള്ളിമുഖം തയ്യാറാണ്"

....ഞെട്ടി ഉണര്‍ന്നു....