Sunday 5 February 2012

"ആദ്യം ആശുപത്രികളില്‍ നിന്നും ക്രിസ്തുവിന്‍റെ ചിത്രം മാറ്റുക"




"മനുഷ്യര്‍ക്കായി മരക്കുരിശേന്തിയ 
ജരുസലെമിന്‍ പ്രിയപുത്രന്‍ 
റബര്‍ മുതലാളിമാരുടെ സ്വര്‍ണ 
കുരിശില്‍ തൂങ്ങി മരിക്കുന്നു "
                       
                                            പഠനകാലത്ത് പാടിനടന്ന ഒരു വിപ്ലവ ഗാനമാണിത്, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമ്മേളന പ്രദര്‍ശനത്തില്‍ ലോക ചരിത്രത്തിലെ സാമൂഹിക മുന്നേറ്റങ്ങള്‍ നടത്തിയ വിമോചന പോരളികള്‍ക്കൊപ്പം  ക്രിസ്തുവിന്‍റെ ചിത്രം വച്ചത് വലിയ വിവാധമാക്കി പൊക്കി നടക്കുന്നത് കാണുമ്പോള്‍ ഈ വരികളാണ് ഓര്‍മവരുന്നത്. 
                  B.C 63 മുതല്‍ പലസ്തീന്‍ റോമ സാമ്രാജ്യത്തിന്‍റെ അതീനതയില്‍  ആയിരുന്നു. അക്കാലത്തു  പലസ്തീന്‍റെ ഭരണം ഒന്നെങ്കില്‍ റോമ സാമ്രാജ്യം ഗവര്‍ണര്‍മാര്‍ വഴി നേരിട്ടോ അല്ലെങ്കില്‍ അവിടത്തെ നാടുവാഴികള്‍ വഴിയോയാണ് നടത്തിയിരുന്നത്. ഈ ഭരണം കൊണ്ടു അന്നത്തെ പൊതുസമൂഹം തികഞ്ഞ അസംത്രിപ്തിയില്‍ ആയിരുന്നു എന്നും അവര്‍ ചെറുകൂട്ടങ്ങളായി സങ്കടിക്കാനും ഭരണത്തിനെതിരെ ചെറിയ രീതിയില്‍ ശബ്ദംമുയര്‍ത്തി  തുടങ്ങിയിരുന്നുവെന്നും  അവര്‍ റോമ അടിമത്വത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ കടന്നു വരുമെന്നും  വിശ്വസിചിരുന്നതായും ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജൂതചരിത്രകാരന്‍ ജോസെഫസും റോമന്‍ ചരിത്രകാരന്‍ ടാസിടസും എല്ലാ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ജൂത സമൂഹം അനുഭവിച്ചിരുന്ന ജീവിതയാതനകളുടെ ഒരു ചിത്രികരണമാണ് 1959 -ല്‍ പുറത്തിറങ്ങിയ 'ബെന്‍ ഹുര്‍' (Ben-Hur) എന്ന ചിത്രം.  
                        ജൂദ സമൂഹത്തെ പൌരോഹിത്യ മേല്‍ക്കോയ്മയില്‍ നിന്നും റോമസാമ്രാജ്യ അടിമത്വത്തില്‍ നിന്നും രക്ഷിക്കാനും അവരെ വിശ്വാസത്തിന്റെയും സാമൂഹ്യമാറ്റത്തിന്‍റെയും ശെരിയായ ദിശയില്‍ കൊണ്ടു വരാനാണ് 'ചരിത്ര'ത്തിലെ ക്രിസ്തു കടന്നു വന്നത്.... അതുകൊണ്ടാണ് അവന്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകര്യനായതും ഒടുവില്‍ 'ഇവന്‍ മോശക്കെതിരെന്നും, വിശ്വാസികളെ വഴിതെറ്റിക്കുന്നെന്നും' ആരോപിച്ചു കാല്‍വരിയിലെ കുരിശിലെ മൂന്നാണിയില്‍ തൂക്കപ്പെട്ടതും.     
                                        
                   ക്രിസ്തുവിനു അന്നത്തെ പുരോഹിത വര്‍ഗത്തോടു ഉണ്ടായിരുന്ന നിലപാടുകള്‍ ബൈബിള്‍ തന്നെ വ്യകതമാക്കുനുണ്ട്. 

                             "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരിശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുകയില്ല എന്ന് ഞാന്‍ നിങ്ങളോടെ പറയുന്നു" 
                                     ഇത് പറഞ്ഞത് ക്രിസ്തുവാണ് മത്തായിയുടെ സുവിശേഷം അദ്ധ്യായം 5 വാക്യം 20 , ഇന്ന് സാമൂഹ്യ നീതിക്കനുസരിചാണോ എല്ലാ സഭകളിലെയും തിരുമേനിമാരും അച്ഛന്‍ന്മാരും പ്രവര്‍ത്തിക്കുന്നത്? നമ്മള്‍ ആലോചികേണ്ട വിഷയമാണ്‌, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ നഴ്സിംഗ് മേഖലയില്‍ നടക്കുന്ന സമരങ്ങള്‍ തന്നെ പരിശോധിച്ചാല്‍ ആരുടെ നീതിയാണ് അല്ലെങ്കില്‍ ആരുടെ അവകാശങ്ങളാണ് സംരക്ഷിക്കപ്പെടുന്നത് എന്ന് കാണാന്‍ കഴിയും. ജീവിക്കാനുള്ള വേതനം ആവശ്യപ്പെട്ടു തികച്ചും സമാധാനപരമായി  സമരം നടത്തുന്ന നമ്മുടെ നഴ്സിംഗ് സഹോദരി സഹോദരങ്ങളെ വിശ്വസത്തിനെതിരെന്നും നക്സലുകള്‍ എന്നൊക്കെ മുദ്രകുത്തി വര്‍ഗീയ വിഷം ചീറ്റാന്‍ ശ്രമിച്ച് അങ്കമാലിയുടെ തെരുവില്‍ പ്രകടനം നടത്തി ജനങ്ങളുടെ കൂവല്‍ ഏറ്റുവാങ്ങി നാണം കെട്ടു ഒടുവില്‍ ആവശ്യങ്ങള്‍ അഗീകരികേണ്ടി വന്നത് ആരും മറന്നിട്ടില്ല. ഇവിടെ ആരുടെ നീതിയാണ് സംരക്ഷിക്കപ്പെടുന്നത്? എന്‍റെയും നിന്‍റെയും നീതിയാണ് ഈ പുരോഗിത വര്‍ഗത്തിന്‍റെ നീതിയെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് എന്ന് ഉത്തമബോധ്യമുള്ളതു കൊണ്ടാണ് ഇന്ന് ഞാന്‍ ക്രിസ്തുവിനെ കുറിച്ച് എഴുതാന്‍ തീരുമാനിച്ചത്.
   
                               തീര്‍ന്നില്ല, മത്തായിയുടെ സുവിശേഷത്തില്‍ തന്നെ അധ്യായം 23, കൈവശം ബൈബിള്‍ ഉള്ളവര്‍ ഒന്ന് വായിച്ചു നോക്കികൊള്‍ക...കപടഭക്തിക്കാരായ ശാസ്ത്രിമാരെയും പരിശന്മാരെയും കുറിച്ചാണ് അത് മുഴുവന്‍ പറയുന്നത്.ഒരു ഭാഗത്ത്‌ വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്നുവരെ ക്രിസ്തു കപട ഭക്തികാരായ ശാസ്ത്രിമാരെ വിളിക്കുന്നു...അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അതിലെ 23 -)൦ വാക്യമാണ്....
                  "കപടഭക്തിക്കാരായ ശാസ്ത്രിമാരെ പരിശന്മാരെ നിങ്ങള്‍ക്ക് ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമെറിയവ ത്യേജിച്ചുകളയുകയും ചെയ്യുന്നു."
      പഴയ നിയമ പ്രകാരം നമുക്ക് ഉള്ളതിന്റെ ഒരു പങ്കു നമ്മള്‍ ദൈവത്തിനു കൊടുക്കണം...ഇവിടെ ക്രിസ്തു പറയുന്നു പരിശന്മാരെ നിങ്ങള്‍ നിങ്ങളുടെ തോട്ടത്തിലെ തുളസിക്കും ജീരകത്തിനും വരെ പങ്കുകൊടുക്കുന്നു പക്ഷെ ന്യായപ്രമാണത്തില്‍ ഏറ്റവും കനമുള്ളതായി കാണുന്ന ന്യായം, കരുണ വിശ്വസ്തത എന്നിവയെ കണ്ടില്ല എന്ന് നടിക്കുന്നു. ഇന്നത്തെ സഭ നേതൃത്വം ന്യായത്തിനും കരുണക്കും ഒക്കെയാണ് പ്രാധാന്യം കൊടുത്തിരുന്നതെങ്കില്‍  എന്‍റെ പ്രിയ  നഴ്സിംഗ് സഹോദരി സഹോധരങ്ങള്‍ക്ക് ഇന്നീ കത്തുന്ന വെയിലില്‍ ഇരുന്നു പൌരോഹിത്യത്തിന്റെ മുഖത്തിന്‌ നേരെ മുഷ്ടി ചുരുട്ടി ഇന്കുലാബു വിളികേണ്ടി വരില്ലായിരുന്നു....2000  വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ പുരോഗിതരെ കുറിച്ച് ക്രിസ്തു നടത്തിയ ആ നിരിഷണം ലോകം ഇത്ര മാറിയിട്ടും ഒരു മാറ്റവും ഇല്ലാതെ തുടരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി...!!!
                 
                              ഒരു കാര്യം ആലോചിച്ചു നോക്കു....ക്രിസ്തുവിന്‍റെ ചിത്രം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിത്ര പ്രദര്‍ശനത്തില്‍ വച്ചത് വലിയ തെറ്റായി പോയെങ്കില്‍, അത് ക്രിസ്തുവിന്‍റെ സുവിശേഷത്തിന് എതിരായി നിങ്ങള്‍ കാണുന്നുവെങ്കില്‍ എത്ര ക്രിസ്ത്യാനിക്ക് കൊന്തയും കുരിശുള്ള മാലയും ഇടാന്‍ യോഗ്യതയുണ്ട്...? എത്ര ക്രിസ്താനികളുടെ വീടുകളില്‍ നിന്നും ക്രിസ്തുവിന്‍റെ ചിത്രം എടുത്തു മാറ്റേണ്ടി വരും...? എത്ര ആശുപത്രികളുടെ പേരും മാറ്റേണ്ടി വരും? എത്ര സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം ചിത്രങ്ങളും കുരിശും ഒക്കെ എടുത്തു മാറ്റേണ്ടി വരും....!!! 
             ലോകം കണ്ട ആദ്യത്തെ വിമോചകന്‍ ....ലോക ചരിത്രത്തെ തന്നെ രണ്ടായി വിഭജിക്കാന്‍ തക്ക ശക്തിയുള്ള ആശയങ്ങള്‍ മുന്നോട്ടു വച്ച മഹാപ്രതിഭ....അദ്ദേഹത്തെ അധിഷേപിക്കുകയോ തള്ളി പറയുകയോ അല്ല കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ചെയ്തത് മറിച്ചു യേശുവെന്ന ചരിത്ര പുരുഷനെ അഗീകരിക്കുകയാണ് ചെയ്ത്തിരിക്കുന്നത്....അതില്‍ ഇത്ര അസഹിഷുണത കാണിക്കുമ്പോള്‍ യേശുവിനെ അഗീകരിക്കുന്നവരെയും നിങ്ങള്‍ അഗീകരിക്കില്ല എന്നാണോ ജനം മനസിലാക്കേണ്ടത്? 

1 comment:

  1. തിരുവത്താഴത്തിന്റെ റിപ്ലിക്ക എഡിറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാക്കളുടെയും ഒബാമയുടെയും ചിത്രങ്ങള്‍ സന്നിവേശിപ്പിച്ചതിനെ കൊടിയ അപരാധമായി വിശേഷിപ്പിച്ച് ഉറഞ്ഞു തുള്ളുന്ന മനോരമ, പവ്വത്തില്‍ പിതാവ് (ആരുടെ പിതാവ്?) ചെന്നിത്തല ഉമ്മച്ചന്‍ പ്രഭൃതികളോട് ഒരു ചോദ്യം.

    കൃസ്തുവിനോടും അപ്പോസ്തലന്മാരോടും ഉപമിച്ചാല്‍ വിശ്വാസികള്‍ക്ക് കടുത്ത അറപ്പും വിദ്വേഷവും ഉളവാക്കാന്‍ തക്കവണ്ണം അത്രക്കു വൃത്തികെട്ടവരും വെറുക്കപ്പെടേണ്ടവരും നികൃഷ്ഠരുമാണോ സോണിയയും, മന്മോഹനും രാഹുലും അവരുടെയൊക്കെ ആരാധനാ മൂര്‍ത്തിയായ ഒബാമയും മറ്റും?

    ReplyDelete