Friday, 7 October 2011

അടുത്ത ബെല്ലോടു കൂടി....


                                                            
                                                            
                                                               രംഗം 1 
                    2003 ഫെബ്രുവരി 21, വെള്ളി. കുളമാവില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ നാടുകാണി ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തില്‍ പങ്കെടുക്കാന്‍ നവോദയ വിദ്യാര്‍ത്ഥികളെ പ്രതിനിധികരിച്ചു ഞങ്ങള്‍ 4 പേര്‍ പോകാന്‍ തീരുമാനിച്ചു.  ഞാനും ദിനിലും ദീപുവും അരുണ്‍ ശിവറാമും. നമ്മുടെ അടുത്തൊരു പരിപാടി നടക്കുമ്പോ അതിനു  സഹകരിചില്ലേ മോശം അല്ലെ..!! എന്തായാലും രായ്ക്കുരാമാനം പുതിതായ് കെട്ടിയ കമ്പി വേലി ചാടി ഞങ്ങള്‍ നടന്നു. പാതിരാത്രിക്ക് വിജനമായ കുളമാവ്- തൊടുപുഴ റോഡില്‍ കൂടി നാടുകാണിക്ക്. അവടെ ചെന്നു ഉത്സവം എല്ലാം ഭംഗി ആയിട്ടു കൂടി..നാടകം മുഴുവന്‍ കാണാന്‍ നിന്നില്ല..കാരണം മെസ്സിലെ ചിലരും നാടകത്തിനു വന്നിട്ടുണ്ട് എന്ന് അവിടെ ഉണ്ടായിരുന്ന ചില സുഹൃത്തുകളില്‍ നിന്നും വിവരം ലഭിച്ചിരുന്നു. എന്തായാലും നേരം വെളുക്കും മുമ്പ് തിരികെ എത്തി. ഈ ചാടി പോക്ക് ഒരു ഹരം ആയിരുന്നു, ചിലപ്പോള്‍ ഹോട്ടലില്‍ നിന്നും എന്തെങ്കിലും കഴിക്കാന്‍, അല്ലെങ്കില്‍ വീട്ടിലേക്ക് ഒന്ന് വിളിക്കാന്‍ മറ്റു ചില ചുരുങ്ങിയ അവസരങ്ങളില്‍ ചുമ്മാ ഒരു രസത്തിന്..!!.നമ്മുടെ ജീവിതം ഒരു 35 എക്കറിലേക്ക് ചുരുക്കപ്പെടുമ്പോള്‍ അതില്‍ നിന്നും പുറത്തു ചാടാനുള്ള ഒരു ആഗ്രഹത്തിന്റെ പുറത്ത് മാത്രം ഉള്ള വേലി ചാട്ടം ആണ് അവസാനം പറഞ്ഞത്. ഒരു ഞാറാഴ്ച അവിടെനിന്നും ചാടി തൊടുപുഴ പോയ്‌ സിനിമ കണ്ടു മടങ്ങി വന്ന ആളുകളും ഞങ്ങടെ കൂട്ടത്തില്‍ ഉണ്ട്...!!! പിന്നെ  കുളമാവ് സ്കൂളില്‍  'ലേലം' സിനിമ കണ്ടവര്‍ അത് ഒരിക്കലും മറക്കില്ലലോ അല്ലെ. പക്ഷെ ഈ ചാടി പോക്ക് അല്‍പ്പം പിഴച്ചു...മെസ്സില്‍ പുതിതായ് വന്ന 'വിജയന്‍ ചേട്ടന്‍' ഞങ്ങളെ ഒറ്റി..!!! 
                                                                  
                                                                 രംഗം 2
  2003 ഫെബ്രുവരി 22,  ശനിയാഴ്ച രാത്രി ഏകദേശം 9 മണി. ശനിയാഴ്ചയിലെ കഞ്ഞി മൂക്ക് മുട്ടെ വലിച്ചു കേറ്റി ഹോസ്റ്റലില്‍ തിരികെ എത്തിയതെ ഒള്ളു. കഞ്ഞികുടി അന്നൊക്കെ ഒരു ആഘോഷം ആയിരുന്നു. ചില അവസരങ്ങളില്‍ കപ്പയും കാണും..പിന്നെ തൈരും മുളകും ഒക്കെ ചേര്‍ത്ത് ഒരു സ്പെഷ്യല്‍ കറി..ചിലപ്പോള്‍ മീന്‍ കറി..പപ്പടം എന്തായാലും കാണും..(വായില്‍ വെള്ളം വരുന്നത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല..!!)  മെസ്സില്‍ നിന്നും ഏറ്റവും അവസാനം  ഇറങ്ങുന്നത് ഞങ്ങള്‍ ആയിരിക്കും, മെസ്സിലെ  ഉദയന്‍ ചേട്ടന്‍ വന്ന് "ഒന്ന് നിര്‍തെടാവേ, രാവിലെ 4 മണിക്ക്  എഴുനേറ്റത നിങ്ങള്‍ പോയിട്ട് വേണം ഒന്ന് കിടക്കാന്‍" എന്ന് ദയനീയമായി പറയുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ഹോസ്റ്റെലില്‍ എത്തിയതെ ആരോ വന്ന് പറഞ്ഞു "അരുണിനെ അവിടെ സറുമാരെല്ലാം   എല്ലാരും കൂടി ചോദ്യം ചെയ്യുന്നു നിന്നോട് അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞു"...... ഡിഷും..ഒരു നിമിഷം കൊണ്ട് കുടിച്ച കഞ്ഞി എല്ലാം ആവിയായി പോയി...ഞാന്‍ ദീപുവിനോടും ദിനിലിനോടും ചോദിച്ചു എന്ത് പറയണം അവരൊന്നും പറഞ്ഞില്ല...  ഒന്നും പറയാന്‍ പറ്റിയ ഒരു മാനസിക അവസ്ഥയില്‍ ആയിരുന്നില്ല അവരും...എന്തായാലും ഞാന്‍ ചെന്നു...മെസ്സ് ടാങ്കിന്റെ അടുത്തുള്ള കലുങ്കിനു സമീപം ഒരുപറ്റം സാറുംമാരുടെ നടുവില്‍ അരുണ്‍.."വിജയന് കള്ളം പറയണ്ടേ ആവശ്യം എന്താ?" എന്ന് ജോസ് കിരിയന്‍ സര്‍. "ഇല്ല സര്‍...ഞങ്ങള്‍ പോയിട്ടില്ല..." എന്ന് അരുണ്‍  "അരുണേ...ഉള്ള കാര്യം പറ" എന്ന് വിക്രമന്‍ സര്‍ അങ്ങനെ പോകുന്നു  ചോദ്യം ചെയ്യല്‍, അരുണ്‍ പിടിച്ചു നിന്നു കടുകിട പിന്നോട്ട് പോയില്ല. അടുത്തത് എന്നെ വിളിച്ചു,  ."മര്യാദക്ക് സത്യം പറഞ്ഞോ..നിങ്ങള്‍ ഇന്നലെ നാടകത്തിനു പോയോ..??" വിക്രമന്‍ സാറിന്റെ ചോദ്യം...ഞാന്‍ ഒന്നും മിണ്ടിയില്ല....മനപൂര്‍വം മിണ്ടാതെ ഇരുന്നതല്ല.. തോണ്ടെന്നു ഒച്ച വന്നാലല്ലേ മിണ്ടാന്‍ പറ്റു..!! ("ഇപ്പൊ ഇവനെ വീട്ടില്‍ കൊണ്ട് പോയ്‌ വിട്ടേക്കാം...സാറെ വണ്ടി ഇറക്കാന്‍ പറ..."  അന്ന് വിക്രമന്‍ സര്‍ പറഞ്ഞ ഒരു ടയലോഗാണിത്, ഇത് വച്ച് എന്നെ എല്ലാരും  കുറെ കളിയാക്കിയിട്ടുണ്ട്... :P )   എന്തായാലും  എന്റെ അടുത്ത് അവരുടെ കൂടുതല്‍ വിരട്ടോന്നും നടന്നില്ല.. നമ്മളോട കളി... ഒന്ന് ചോദിച്ച് രണ്ടാമത്തതിനു തത്ത പറയും പോലെ ഞാന്‍ എല്ലാം സമ്മതിച്ചു...!!! 
                                                         
                                                                     രംഗം 3
               സമയം ഏകദേശം 10 മണി. സീനിയര്‍ ബാച്ചിന് മാര്‍ച്ചില്‍ തുടങ്ങാന്‍ ഇരിക്കുന്ന ബോര്‍ഡ്‌ എക്സാം മുന്നില്‍ കണ്ടു രാത്രി വൈകിയും 'സ്റ്റഡി ടൈം'. അന്നത്തെ പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ സാറിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ആയിരുന്നു അത്. സ്റ്റാഫ്‌ റൂമിന് സമീപം അടുത്ത വിചാരണ തുടങ്ങി. കുറ്റവാളികള്‍ ഞാനും ദിനിലും ദീപുവും അരുണും നിരന്നു നിന്നു .എല്ലാം ഞാന്‍ സമ്മതിച്ചത് കൊണ്ട്  ദിനിലിനും ദീപുവിനും വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല..!! ആവിയായി പോയ കഞ്ഞിയുടെ ഗ്യാപ് നല്ല ചൂരലിന് തീര്‍ത്തുകിട്ടി. അത് കഴിഞ്ഞു ഞങ്ങളെ ഹോസ്റ്റല്‍ലില്‍ പറഞ്ഞു വിട്ടു..കുറച്ചു കഴിഞ്ഞു വത്സമ്മ ടീച്ചര്‍ (അന്നത്തെ ഹൌസ് മിസ്ട്രെസ്) ഹോസ്റ്റലില്‍ വന്നു പറഞ്ഞു.." ഈ പ്രവശ്യതെക്ക് നിങ്ങള്ക്ക് മാപ്പ് തരാന്‍ ആണ് തീരുമാനം..ഇനി മേലാല്‍ ഇങ്ങനെ ഒന്ന് ഉണ്ടാകരുത്..." അതും പറഞ്ഞ കുറെ ഉപദേശിച്ചു പോയ്‌. അന്ന് രാത്രി യേശു ക്രിസ്തുവിനെ ഒറ്റിയ യൂദാസിനെ പോലെ ഞാന്‍...ഹോ..അരുണിന്റെ മുഖത്ത് നോക്കാന്‍ പോലും എനിക്ക് മടി ആയിരുന്നു. ദിനിലും ദീപുവും പിന്നെ കൂടുതല്‍ ഒന്നും പറഞ്ഞില്ല. എന്തായാലും വലിയ അപകടം ഉണ്ടയില്ലലോ എന്ന് കരുതി കിടന്നുറങ്ങി.
                                                                  രംഗം 4 
       അടുത്ത ദിവസം ഞായര്‍..അന്ന് 'വീട്ടിന്നു വരും' (നവോദയയില്‍ വീട്ടുകാര്  കാണാന്‍ വരുന്നതിനെ അങ്ങനെ ആണ് പറയുന്നത്.) ദിനിലിന്റെ വീട് അടുത്തായത് കൊണ്ട് മിക്കവാറും രാവിലെ തന്നെ വരും, ബുധനാഴ്ചകളിലും അവന്റെ വീട്ടിന്നു വന്നിരുന്നു. വീട്ടുകാര്‍ പോയ്‌ കഴിഞ്ഞു ഭാഷണ പൊതിയില്‍ നടത്തുന്ന "അറ്റാക്ക്‌", ആര്‍ത്തിയില്‍ ഉപരി ഒരു ആവേശം ആയിരുന്നു...എല്ലാര്ക്കും കഴിക്കാന്‍ ഉണ്ടെങ്കിലും  ആ പോതിക്ക് ചുറ്റും  ഒരു ഒച്ചപ്പാടും  ഒരു ബഹളവും ഒക്കെ ഉണ്ടാക്കുന്നത് ഒരു രസം ആയിരുന്നു.  വീട്ടിന്നു വരുന്ന കാര്യം പറയുമ്പോള്‍ ഒരിക്കല്‍ പോലും വീട്ടിന്നു ആരും കാണാന്‍ വരാത്ത ഒരാളെ കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല, നമ്മുടെ അരുണ്‍ വി, അവന്‍ അങ്ങോട്ട്‌ പോകാറെ ഒള്ളു. സ്കൂളിന്റെ അതിരും  സ്വന്തം വെടിന്റെ അതിരും ഒന്നായിട്ടും ഹോസ്റ്റലില്‍ നില്‍കേണ്ടി വന്ന ഒരാളാണ് അരുണ്‍.വി, പക്ഷെ പഴയ ഗോദാവരി ഹൌസിന്റെ പുറകിലുടെ ഒരു വഴി അവന്റെ വീട്ടിലെക്കുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യം..ഞാനും കുറെ പോയിട്ടുണ്ട് അത് വഴി അവന്റെ ഒപ്പം..അവന്റെ വീട്ടിലെ സ്പെഷ്യല്‍ ആയിരുന്നു ദോശയും ചുമന്ന നിറത്തിലെ തേങ്ങചമ്മതിയും മറക്കാന്‍ പറ്റില്ല. അപ്പൊ അങ്ങനെ പതിവ് പോലെ അന്ന് രാവിലെയും ദിനിലിന്റെ വീട്ടിന്നു വന്നു അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത് വെറുതെ വിട്ടു എന്ന് വെറുതെ പറഞ്ഞതായിരുന്നു...ഈ വരവ് സ്കൂളിന്നു വിളിച്ചത് കൊണ്ടായിരുന്നു...!! കാര്യം തീരുമാനമായി 'സസ്പ്പെന്‍ഷന്‍'...2 ആഴ്ചത്തേക്ക്...അടുത്ത ദിവസം ദീപുവും അരുണും അവരവരുടെ വീട്ടുകാരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു. ഫോണ്‍ നമ്പറില്‍ ടീച്ചറിന്  ഉണ്ടായ ഒരു കണ്‍ഫുഷന്‍ കൊണ്ട് എന്റെ സസ്പ്പെന്‍ഷന്‍ കലാവധിയിലെ വിലപ്പെട്ട 2 ദിവസങ്ങള്‍ എനിക്ക് സ്കൂളില്‍ തന്നെ കഴിയേണ്ടി വന്നു..എന്തായാലും അത് പരിഹരിച്ചു ഒടുക്കം  ഞാനും 2 ആഴ്ചത്തെ ലീവിന് പോയ്‌... 

അനുബന്ധം :  പപ്പ എന്നോട് കൂടുതല്‍ ഒന്നും പറഞ്ഞില്ല...ബസ്‌ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ ചോദിച്ചു "ഇപ്പൊ എന്താ അവധി എന്ന് ആരെങ്കിലും ചോദിച്ചാല്‍  എന്ന പറയും?" ഞാന്‍ ഒന്നും പറഞ്ഞില്ല...അപ്പൊ പപ്പ പറഞ്ഞു "സ്റ്റഡി ലീവ് ആണെന്ന് തല്ക്കാലം പറഞ്ഞ മതി.." പക്ഷെ അതിലും രസം ദീപുവിന്റെ വീട്ടില്‍ ആയിരുന്നു അവന്റെ പപ്പക്കും അവനും അല്ലാതെ അവന്റെ മമ്മിക്കു പോലും ഇങ്ങനെ ഒരു സംഭവമേ നടന്നതായി അറിയില്ലായിരുന്നു!. പിന്നീടു ഒരു അവസരത്തില്‍ പപ്പ ഒരാളോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു " ഇവന് പതിനൊന്നില്‍ പഠിക്കുമ്പോള്‍ സസ്പ്പെന്‍ഷന്‍ കിട്ടി..ഞാന്‍ ഒന്നും പറഞ്ഞില്ല..കാരണം ഇങ്ങനെ ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്കും നാടകത്തിനും ഒക്കെ  പോകുന്നതിന്റെ ഒരു രസം എനിക്കറിയാം..ഞാനും കുറെ പോയിട്ടുണ്ട്..!!!" മറ്റൊരു കാര്യം കൂടി, അതിനു മുന്‍പത്തെ ആഴ്ച നടന്ന മറ്റൊരു നാടകം കാണാനും ഞങ്ങള്‍ പോയിരുന്നു...പക്ഷെ അന്ന് ഞങ്ങള്‍ പിടിക്കപ്പെട്ടില്ല.അന്ന് കൂടെ ഉണ്ടായിരുന്നവര്‍ ആരെന്നു കൃത്യമായി ഓര്‍ക്കുന്നില്ല..
       
           എന്തായാലും ആ സസ്പ്പെന്‍ഷന്‍ കൊണ്ട് ഒരു ഗുണം ഉണ്ടായി...അപ്പോള്‍ നടന്നു കൊണ്ടിരുന്ന ക്രികെറ്റ് ലോകകപ്പ്‌ ഒട്ടു മുക്കാലും കാണാന്‍ പറ്റി.

(കടപ്പാട്:   മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ഞങ്ങള്‍ക്ക് അന്ന് കിട്ടിയ 'സസ്പ്പെന്‍ഷന്‍ മെമോ' ആണ്. അത് അയച്ചു തന്ന ദിനിലിനു പ്രത്യേകിച്ച് നന്ദി ഒന്നും പറയുന്നില്ല...പറഞ്ഞാല്‍ ചിലപ്പോ അവനു വിഷമം ആകും.)


Tuesday, 4 October 2011

ഭൂമിയില്‍ നിന്നും ബിഗ്‌ ബാങ്ങിലേക്കുള്ള ദൂരം.

ഇനിയും അറിയാന്‍ ഏറെ ഉള്ള പ്രപഞ്ചത്തിന്റെ നമ്മള്‍ അറിഞ്ഞ ഭാഗത്തിന്റെ  ഒരു ചിത്രികരണം
Known Universe ഹിമാലയത്തില്‍ നിന്നും തുടങ്ങി പ്രപഞ്ച ഉല്‍പ്പത്തിയിലേക്ക് ഒരു യാത്ര. ഈ പ്രപഞ്ചത്തില്‍ നമ്മുടെ വലിപ്പമെന്താണെന്നുള്ള ഒരു തിരിച്ചറിവ്. അത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന പ്രപഞ്ചം കണ്‍ മുന്പില്‍ ചിറകു വിരിച്ചപ്പോള്‍ ഈ വീഡിയോ ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നമിച്ചു പോകുന്നു. 

Saturday, 1 October 2011

നാളത്തെ കൊസ്റ്റിന്‍ പേപ്പര്‍ ഔട്ട്‌ ആയി...!!!

                      ഈ കണക്കു എന്ന് പറയുന്ന സംഭവം കെമിസ്ട്രി പോലെ തന്നെ  എനിക്ക് പറഞ്ഞിട്ടുള്ള വിഷയമല്ല. മാത്രവും അല്ല അത്യാവശ്യം കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഒക്കെ അറിഞ്ഞിരിക്കണം എന്നല്ലാതെ ഈ എ പ്ലസ്‌ ബി കൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനമെന്നും ഞാന്‍ ആലോചിട്ടുണ്ട്. എല്ലവിഷയ്ത്തിനും 50 % മാര്‍ക്കെന്നതാണ് പത്താം ക്ലാസിനു ശേഷം സയന്‍സ് വിഷയം എടുക്കുന്നതിനുള്ള മാര്‍ക്ക്‌ പരിതി, എനിക്ക് പത്തില്‍ കണക്കിന് കിട്ടിയത് 51 മാര്‍ക്ക്. അപ്പോള്‍ സന്തോഷം തോന്നിയെങ്കിലും പതിനൊന്നിലെ ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ കളി മാറി...'ഹോ..ഒരു 2 മാര്‍ക്ക് കുറച്ചു വാങ്ങിയിരുന്നെ ഈ പാട് കഴിക്കണമായിരുന്നോ' എന്ന് ഞാന്‍ വ്യാകുലപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു അത്. എന്റെ ഓര്‍മ്മ ശെരിയാ ണെ ങ്കില്‍ പിന്നിടങ്ങോട്ട് നടന്ന കണക്കു പരിഷകളില്‍ ഈ പറയുന്ന 50% എന്നാ പരിതി കടന്ന വളരെ കുറച്ചു പരിഷകളെ ഉണ്ടായിട്ടോള്ളൂ. പന്ത്രണ്ടാം ക്ലാസ്സില്‍ ആദ്യ മോഡല്‍ എക്സാമിന് 26 ഉം രണ്ടാം മോഡ ലി  ല്‍  33 ഉം പ്രീ-ബോര്‍ഡില്‍ 36 ഉം ഒടുക്കം ബോര്‍ഡ്‌ എക്സാമിന് 57 മാര്‍ക്കും വാങ്ങിയാണ് ഞാന്‍ ഐതിഹാസിക വിജയം നേടിയത്. അങ്ങനെ എന്റെ ഹയര്‍ സെകണ്ട റി വിദ്യാഭാസ കാലത്ത്  കണക്കിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയി ഈ 57 സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു. . അതേസമയം ക്ലാസ്സില്‍ കണക്കിന് വേണ്ടി ചാകാന്‍ നടക്കുന്ന ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. കണക്കു പഠിച്ചു ഇവനൊക്കെ വട്ടാകുമോ എന്ന് പോലും സംശയിച്ചു പോകുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം പതിവ് പോലെ ഈ കണക്കു കൂട്ടം ഭയങ്കരമായ ഏതോ കണക്കു ചെയ്യുന്നു കോസും സൈനും ടാനും മൊക്കെ അന്തരിഷത്ത്തില്‍ പാറിനടക്കുന്നു...ഇടക്കെപ്പോഴോ 2 ഉം  3 ഉം തമ്മില്‍ കൂട്ടേണ്ടി വന്നു...അപ്പോള്‍ അനീഷ്‌ "ടു പ്ലസ്‌...... ത്രീ....ടു....പ്ലസ്‌..ത്രീ.... .ത്രീ...പ്ലസ്‌. ..ടു...." എന്ന് പറഞ്ഞു ഉത്തരം കിട്ടാതെ വിമ്മിഷ്ട്ടപ്പെടുന്നത് ഇന്നലെ പോലെ ഓര്‍ക്കുന്നു... എന്തായാലും കണക്കിനെ നേരിടുന്നതില്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല, ഈ വിഷയത്തില്‍ ഏതാണ്ട് എന്റെ കൂടെ കൂട്ടാന്‍ പറ്റിയ ഒരു കഥാപാത്രം കൂടി ഉണ്ടായിരുന്നു...ദീപു..!
             പതിനൊന്നില്‍ പഠിക്കുന്ന സമയം, ഒരു യുണിറ്റ് ടെസ്റ്റിനു തലേ ദിവസം പുതിയ 'നോക്കിയാ ഫോണ്‍' പരസ്യം പോലെ പതിനോന്നിലെയും പന്ത്രണ്ടിലേയും  ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടി...!!! അന്ന് മൊബൈല്‍ ഇല്ലായിരുന്നത് കൊണ്ട് ചാനലുകാരെ അറിയിക്കാന്‍ ആളുണ്ടായില്ല...!! എന്തായാലും എല്ലാവരും വളരെ ആവേശത്തോടെ പഠിച്ചു..പരീഷ എഴുതി...ഫലത്തിനായുള്ള കാത്തിരിപ്പ്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കരുതിയതിനു വിപരീതമായി എന്തൊക്കെയോ സംഭവിക്കുന്നതായി ഒരു തോന്നല്‍. ഒരു ഇന്റെര്‍വെല്ലിനു പന്ത്രണ്ടാം ക്ലാസുകാര്‍ നിരനിരയായി സ്റ്റാഫ്‌ റൂമിലേക്ക്‌ പോകുന്നു...അവിടെ ആകപ്പാടെ ഒരു കുറ്റവിചാരണയുടെ പ്രതീതി.പന്ത്രണ്ടാം ക്ലാസ്സിനിന്റെ പേപ്പര്‍  ആണ് ആദ്യം നോക്കുന്നത് , അതിനിടയില്‍ ചിലരുടെ അപ്രതിഷിത പ്രകടനം കണ്ടു സംശയം തോന്നിയാണു ടീച്ചര്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിപ്പിക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പായി പിടിക്കപ്പെട്ടിരിക്കുന്നു എന്തെങ്കിലുമൊക്കെ ഉടനെ പ്രതിഷിക്കാം...ഒടുവില്‍ പന്ത്രണ്ടാം ക്ലാസ്സിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തി..റീ- ടെസ്റ്റ്‌..പക്ഷെ എന്നിട്ടും ഞങ്ങടെ കാര്യത്തില്‍ ഒന്നും പറഞ്ഞു കേള്‍ക്കാത്തത് അത്ഭുതപ്പെടുത്തി. കാത്തിരിപ്പിനൊടുവില്‍ ടീച്ചര്‍ പേപ്പര്‍ കൊണ്ട് വന്നു...പേപ്പര്‍ തരുന്നതിനു മുന്പ് മീന ടീച്ചര്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു.."ഈ പന്ത്രണ്ടാം ക്ലാസ്സ്‌ പിള്ളേര്....ഹോ...അവര്‍ക്ക് ചോദ്യപേപ്പര്‍ നേരത്തെ കിട്ടിടെ... ഇത് വരെ 15 മാര്‍ക്കില്‍ കൂടുതല്‍ വാങ്ങാത്തവനോക്കെ ഈ പ്രാവശ്യം 23 ഉം  24 ഉം ഒക്കെ... അപ്പൊ എനിക്ക് സംശയം തോന്നി...എന്തായാലും റീ-ടെസ്റ്റ്‌ റിസള്‍ട്ട്‌ വരട്ടെ...വച്ചിട്ടുണ്ട്..." അതും പറഞ്ഞു ടീച്ചര്‍ പേപ്പര്‍ തന്നു...ഞങ്ങടെ ക്ലാസ്സ്‌ രക്ഷപ്പെട്ടത്തിന്റെ രഹസ്യം അപ്പോഴാണ് പിടികിട്ടിയത്...എനിക്ക് പതിവ് പോലെ 13 ദീപുവിനു 14...!!! തലേദിവസം ചോദ്യപേപ്പര്‍ കിട്ടിയിട്ടും നിനക്കൊക്കെ ഇത്രയുമേ വാങ്ങാന്‍ പറ്റിയോള്ളോ എന്ന് പറഞ്ഞവനോടൊക്കെ ഞാനും ദീപുവും ഞെളിഞ്ഞു നിന്ന് പറഞ്ഞു..."ഹും...ഞങ്ങള്‍ ഒരു 20 മാര്‍ക്ക് വാങ്ങിയിരുന്നെ കാണാമായിരുന്നു...!!!"

Tuesday, 27 September 2011

NO ONE DESERVES TO BE EXECUTED OR DEPRIVED OF FREEDOM FOR A LIFETIME


       
               A punishment is given to correct the person and to prevent the society from crimes. Providing justice to the society is the responsibility of the state. Punishing the convict was in practice since humans started to live in a society, it is essential for the well being of the society.  Justification for all punishments is based on three components retribution, deterrence and incapacitation. The effectiveness of the punishment depends on what change it brings to the person and what message it gives to the society.  It is rhetorical to compare the death penalty and an imprisonment for life time, because one is taking life and the other is related to the issue whether the person deserve the freedom. In both cases the convict finds his/her way out of the prison only after death, one in a comparatively short period and other take some more time.                    
      When we consider the capital punishment on the basis of the three components it is very clear that it does not satisfy the justification. Retribution is the act of punishing or taking vengeance, but in reality does the death penalty can be retribution? It may be an emotional comfort to the family of the victim but, on the other hand, death penalty creates same emotional disturbance to the friends and family of the convict. Deterrence is the use of punishment as a threat to deter people from committing a crime and incapacitation also has similar meaning. Deterrence has two effects, first one is creating fear in the person committed a crime and the second is its social effect. In capital punishment the first effect will be of no use as the person dies after the punishment and statistical analysis by Death Penalty Information Center in different states and countries indicates the states/countries without the death penalty have had constantly lower murder rates (www.deathpenaltyinfo.org/deterrence),  shows the second one is also not effective.  
                          U.N General Assembly in December 1948, recognized each person’s right to live, Article 5 of Universal Declaration of Human Rights states “No one should be subjected to torture or to cruel, inhuman or degrading treatment or punishment” the death penalty violates this proclamation. This cruel, inhuman and degrading punishment is done in the name of justice, when killing by a person is illegal how can killing by a state or government be legal. In both cases the result is death of an individual and one is justified by law and the other is condemned by the same law. Impact on the family by the death of a person is the same, whether it is done by the government or a person. By doing so the government is making one more family mourn, making one more orphan, and making one more widow. It is the most barbarian concept of crime and punishment.
        On the other hand, keeping a person in jail for the life time is denying his/her personal freedom to enjoy the life and freedom for whole life. It certainly keeps criminals of the street. But, as decades pass and prisoners grow more mature and less violent, does the cost of keeping them locked up justify benefits in public safety?. Cost of keeping America’s lifer is estimated to be $3 billion per year (To More Inmates Life Means Dying Behind Bars, New York Times, October 2, 2005) and as the prisoner grows older the medical and other expenses add to this. “Committing crime, particularly violent crime is an activity of the young” said Richard Kern the director of the Virginia Criminal Sentencing Commission showing the individuals grow mature to adapt to the social life as they grow older. T.J Flanagan says “Over time lifers gain emotional maturity, shows significant increase in verbal intelligence and shows significant reduction in hostility during the course of their prison life” (Flanagan, T.J. 1981. Dealing with Long Term Confinement: Adaptive Strategies and Perspectives among Long Term Prisoners. Criminal Justice and Behaviour. Page 201-220).  
                   Capital punishment is irreversible and in certain point of time if the convict proved to be innocent there is no way to revoke it. Almost all studies shows the convict attains an emotional maturity and finds the purpose of life during his/her course of stay in prison. This maturity can be assessed easily and government should consider the release of such prisoners. Human life is so precious find the value of it, punishment should be given but that should not be an execution or complete denial of his/her freedom of enjoying this beautiful world.

Wednesday, 24 August 2011

ദൈവവും രാജാവും

 (ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി ഒരു ബന്ധവും ഇല്ല, അങ്ങനെ തോന്നിയാല്‍ തികച്ചും യാദൃശികം മാത്രമാണ്. ഈ കഥ ഒരു മതവിശ്വാസത്തെയും ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്തു ഇതിനൊരു വര്‍ഗീയ പരിവേഷം കൊടുക്കരുത് എന്ന് അപേക്ഷിക്കുന്നു.)  
                       കഴുത്തില്‍ കയര്‍ മുറുക്കി മേഘങ്ങള്‍ക്കിടയിലൂടെ വലിച്ചു കൊണ്ട് പോകുന്ന കാലനോട്‌ കയറിന്റ്റെ അറ്റത്തു കിടന്നയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
"ഹേ..ഒന്ന് പതുക്കെ പോകു. നിങ്ങള്ക്ക് ഒരു മയവും ഇല്ല..." കാലന്‍ മൈന്റു ചെയ്യുന്നില്ല. കയറിന്റെ അറ്റത്തെ ശബ്ദം കനത്തു "നിങ്ങള്‍ പതുക്കെ പോകുന്നുണ്ടോ? ഞാന്‍ ആരാണെന്നു അറിയാമോ...ഞാന്‍ ഒരു രാജാവാണ്...ഹും.." അത് കേട്ടപ്പോ കാലന്‍ അല്പം കൂടി സ്പീട് കൂട്ടി. രാജാവിന്‌ കോപം അടക്കാനായില്ല " ഹും..അങ്ങോട്ട്‌ ചെല്ലട്ടെ...നിന്നെ ശെരിയാക്കി തരാം.. ദൈവം എന്റെ സ്വന്തം ആളാ മോനെ..." അതുടെ കേട്ടപ്പോ കാലനും കണ്‍ട്രോള്‍ പോയി..വണ്ടി പതുക്കെ സൈഡ് ആക്കി...എന്നിട്ട് തിരിഞ്ഞു പറഞ്ഞു " അതെ എനിക്ക് തന്റെ കാര്യം മാത്രം നോക്കിയാ പോര..ഇനിയും ആളുകളെ കൊണ്ടുവരാന്‍ ഉണ്ട്..പിന്നെ പണി തെറിപ്പിക്കും സ്ഥലം മറ്റും  എന്നുള്ള വിരട്ടൊന്നും എന്നോട് വേണ്ട..ഇത് ഞാന്‍ മിക്കവാറും കേള്‍ക്കുന്നത..കൂടുതലും മറ്റേ രാഷ്ട്രിയക്കാര പറയാറ്‌..പതുക്കെ പോയില്ലേല്‍ ഇനിയുള്ള കാലം വല്ല പൊത്ത് കച്ചോടവും നടത്തി ജീവികണ്ടി വരും എന്ന്  കഴിഞ്ഞ ദിവസം കൂടി ഒരുത്തന്‍ പറഞ്ഞു..പിന്നല്ല...." പിന്നെ രാജാവ്‌ ഒന്നും മിണ്ടിയില്ല..ജീവിതല്‍ ആദ്യമായാണ് ഇങ്ങനെ ഒരു വിരട്ടു കേള്‍ക്കുന്നത്...ഇത് വരെ എല്ലാരും അനുസരിചിട്ടെ ഒള്ളു..ഇതങ്ങനെ വിട്ടാല്‍ പറ്റില്ല..എല്ലാരും പറയുന്നത് പോലെ അല്ല ഞാന്‍ പറയുന്നത് എന്ന് ഇങ്ങേരെ ഒന്ന് ബോധ്യ പെടുത്തിയിട്ടു തന്നെ കാര്യം..ഒന്നവിടെ എത്തട്ടെ..രാജാവ്‌ മനസ്സില്‍ ഓര്‍ത്തു.. ഒടുവില്‍ അവര്‍ സ്വര്‍ഗ്ഗകവാടത്തില്‍ എത്തി..അവിടെ കുറെ ആളുകള്‍ നിരയായി നില്‍ക്കുന്നു..അകത്തേക്ക് കയറാന്‍ ഉള്ളവര്‍ ആണ്..ഇവരെത്തിയതും നമ്മുടെ കണക്ക പിള്ള ഓടിയെത്തി ചോദിച്ചു.."എന്ത് പറ്റി..എന്താ താമസിച്ചേ..നിങ്ങള്‍ വരാന്‍ നോക്കിയിരിക്കുക ആയിരുന്നു." കാലന്‍: "ഓ..എന്നാ പറയാനാ..ഇടയ്ക്കു ഒരു ചെറിയ കശ-പിശ." 
ക.പി : "എന്തെങ്കിലും ആകട്ടെ..എല്ലാവരെയും പരിചയപ്പെടാനും  അകത്തേക്ക് കൂട്ടി കൊണ്ട് പോകാനും ഇന്ന് ദൈവം നേരിട്ടു വരുന്നു.." 
കാലന്‍: " അതെന്താ ഇന്ന്പുതിയ ഒരു ഇടപാട്?"
ക.പി: "അതോ..ദൈവത്തിന് ഏറെ പ്രിയപ്പെട്ട ഓരോക്കെയോ ഇന്ന് ഇക്കൂട്ടത്തില്‍ ഉണ്ട് പോലും..."
കാലന്‍ രാജാവിനെ പാളി ഒന്ന്നോക്കി...എന്നിട്ട് കണക്കപിള്ളയോടായി പറഞ്ഞു " എങ്കില്‍ ഒരു കാര്യം ചെയ്.. ഞാന്‍ ഒന്ന് റസ്റ്റ്‌ എടുകട്ടെ..നീ ഇവിടെ ഒന്ന് ഡീല്‍ ചെയ്..ഓക്കേ'' അതും പറഞ്ഞു കാലന്‍ സ്ഥലം കാലിയാക്കി..
                       കാഹള ധ്വനി മുഴങ്ങാന്‍ തുടങ്ങി...കണക്കപിള്ള എല്ലാവരോടും അച്ചടക്കത്തോടെ നില്ക്കാന്‍ പറഞ്ഞു..എല്ലാവരും കണക്കപിള്ളക്ക് അഭിമുഖമായി നിരന്നു നിന്നു..ദൈവം ഓരോരുത്തരുടെ അടുത്ത് ചെന്ന് കുശലങ്ങള്‍ ഒക്കെ ചോദിക്കുന്നു..ഓരോരുത്തരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങളുടെ ഒരു ചെറിയ രൂപം കണക്ക പിള്ള വായിക്കും..ദൈവത്തിനു മുന്നില്‍ നില്‍ക്കുന്ന ആളെ പറ്റി അറിയാന്‍ അതിന്റ്റെ ഒന്നും ആവശ്യം ഇല്ലെങ്കില്ലും ചുമ്മാ ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി അവരെ കുറിച്ച് ബാക്കി ഉള്ളവരും ഒന്ന് അറിയട്ടെ എന്ന് കരുതി വായിക്കുന്നതാണ്. ഭൂമിയില്‍ ഏറ്റവും നല്ല കാര്യം ചെയ്തവര്‍ ആണെങ്കില്‍ ദൈവം അവരുടെ അടുത്ത് കൂടുതല്‍ സമയം ചിലവഴിക്കും..അതല്ലാതെ ഈ കൂട്ടത്തില്‍ ദൈവത്തിന് പ്രിയപെട്ടവര്‍ ആരെന്നു അറിയാന്‍ വേറെ ഒരു മാര്‍ഗവും ഇല്ല.. അത് വിളിച്ചു പറഞ്ഞു ഇനി ഒരു പരാതിക്ക് ഇടവരുത്തണ്ട എന്ന് ദൈവവും കരുതികാണും. 
                   അങ്ങനെ ദൈവം രാജാവിന്റെ അടുത്ത് എത്തി..കണക്കപിള്ള പുസ്തകത്തില്‍ നിന്നും ചെറിയ ഒരു വിവരണം വായിച്ചു..വായിച്ചു കഴിഞ്ഞപ്പോള്‍ "ശരി കാണാം" എന്ന് പറഞ്ഞു ദൈവം പോകാന്‍ ഒരുങ്ങി..അപ്പോള്‍ രാജാവ്‌ "ദൈവമേ..അങ്ങ് പെട്ടന്ന് അങ്ങ് പോകുവാണോ? എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്.." 
ദൈവം: "എന്താണ്..പറയു.." 
രാജാവ്‌ "ഞാന്‍ അങ്ങേക്ക് വേണ്ടി ചെയ്ത പല കാര്യങ്ങളും ഇവിടെ വായിച്ചു കേട്ടില്ല.." 
ദൈവം: " എന്ത് കാര്യങ്ങള്‍?" 
രാജാവ്‌: "ഞാന്‍ അങ്ങേക്ക് വേണ്ടി വലിയ ഒരു ദേവാലയം പണിതു..ആ നാട്ടിലെ ഏറ്റവും വലിയ ദേവാലയം ആണത്..."
ദൈവം:" അങ്ങനെ ലോകത്ത് എത്ര ദേവാലയങ്ങള്‍ ഉണ്ട്?"
രാജാവ്‌: "എന്നാലും ഞാന്‍ അങ്ങേക്ക് വേണ്ടി ഒരെണം പണിതല്ലോ.." 
ദൈവം: "ഓ..അത് വലിയ കാര്യം ഒന്നും അല്ല..ഇച്ചരെ കാശും സ്വാധിനോം ഒക്കെ ഉണ്ടെങ്കി ആര്‍ക്കും പറ്റും.." 
രാജാവ്‌: "എങ്കില്‍ അത് പൊട്ടെ... ദൈവമേ അങ്ങ് ആ ദേവാലയത്തിന്റെ അറകളിലേക്കു ഒന്ന് നോക്ക്..'' 
ദൈവം: "അറയോ? എന്ത് അറ.." 
രാജാവ്‌: "അതെന്ന ദൈവമേ ആദ്യമായ് കേള്‍ക്കുന്നത് പോലെ? അതില്‍ കൂടി കിടക്കുന്ന സ്വര്‍ണവും രത്നങ്ങളും ഒന്നും അങ്ങ്കാണുന്നില്ലേ? അതെല്ലാം ഞാന്‍ അങ്ങേക്ക് കാഴ്ച അണച്ചതല്ലേ?" 
ദൈവം: " ഓ..ആ അറ..ഞാന്‍ തന്നെ ഒന്ന്കാണാന്‍ ഇരിക്കുക ആയിരുന്നു...അല്ല അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവ...ഞാന്‍ ആരാ?" 
രാജാവ്‌: "അങ്ങ് സര്‍വ ലോകങ്ങള്‍ക്കും അധിപന്‍ അല്ലെ?" 
ദൈവം: "ആണല്ലോ..അപ്പൊ പിന്നെ എനിക്കെതിനാ ആ സ്വര്‍ണവും രത്നവും ഒക്കെ?" 
രാജാവ്‌: "അത്...പിന്നെ....അതല്ലേ ഒരു കീഴ്വഴക്കം" 
ദൈവം: "എന്തോന്ന് കീഴ്വഴക്കം.. കൂട്ടിയിട്ട സ്വര്‍ണം കൊണ്ട് എനിക്ക് ഒരു ഉപകരോം ഇല്ല എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും നിങ്ങള്ക്ക് ഇല്ലാതെ പോയല്ലോ..." ഇതും പറഞ്ഞു ദൈവം തിരിഞ്ഞു നടന്നു....അപ്പോഴാണ് രാജാവിന്‌ തന്റ്റെ മണ്ടത്തരം മനസിലാകുന്നത്...

Saturday, 23 July 2011

"രമേശ്‌ സാറും എന്റെ ഇംഗ്ലീഷും"

നവോദയ ജീവിതം ഒത്തിരി ഓര്‍മ്മകള്‍ തന്നിട്ടുണ്ട് അത്തരത്തില്‍ ഒന്നാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എനിക്ക് കണക്കും കെമിസ്ട്രിയും പോലെതന്നെ ആയിരുന്നു ഇംഗ്ലീഷ് സ്പെല്ലിങ്ങും...പഠിക്കുന്ന കാലത്ത് മുഴുവന്‍ ഇവര് മുന്നുപേരും ഒരു തരത്തില്‍ അല്ലെങ്ങില്‍ മറ്റൊരു തരത്തില്‍ എനിക്കിട്ടു പണിതു കൊണ്ടേ ഇരുന്നു... പഠിക്കുന്നതെ ഇഷ്ട്ടം അല്ലാത്ത എനിക്ക് കാണാതെ പഠിക്കുന്നതിനെ കുറിച്ച് ആലോചികുന്നത് പോലും ഇഷ്ട്ടം അല്ലായിരുന്നു, അതുകൊണ്ട് തന്നെ മുഷിപ്പിക്കുന്ന ഗണിതശാസ്ത്ര സമവാക്യങ്ങള്‍ക്ക് മുന്നിലും  മടുപ്പിക്കുന്ന കെമിസ്ട്രി  ഫോര്‍മുലകള്‍ക്കും മുന്നിലും  ഞാന്‍ തോറ്റു കൊടുത്തിട്ടേ ഒള്ളു...ചാക്കോ മാഷിന്റെ ചോദ്യത്തിന് മുന്നില്‍ "ബ..ബ..ബ.." എന്ന് ഉത്തരം പറയുന്ന തോമസ്‌ ചാക്കോയെ പോലെ എത്ര എത്ര അനുഭവങ്ങള്‍....എന്റെ കാര്യത്തില്‍ ഈ "ബ..ബ..ബ.."ക്ക് കണക്കെന്നോ, കെമിസ്ട്രി എന്നോ, ഇംഗ്ലീഷ് എന്നോ, ഹിന്ദി എന്നോ, ഫിസിക്സ്‌ എന്നോ,ബയോളജി എന്നോ ഒരു വ്യത്യാസവും ഇല്ലായിരുന്നു എന്നത് മറ്റൊരു കാര്യം...ആരു ചോദിക്കുന്ന ചോദ്യത്തിനും അത് തന്നെ ഉത്തരം. ഇപ്പൊ ഞാന്‍ പറഞ്ഞു വന്നത് എന്റെ ഇംഗ്ലീഷ് ഭാഷ ജ്ഞാനത്തെ കുറിച്ചാണ്, കണക്കും കെമിസ്ട്രിയും പിന്നീട് ഒരു അവസരത്തില്‍ പറയാം. എന്റെ ഓര്‍മ ശെരിയാണെങ്കില്‍ ഒന്‍പതില്‍ പഠിക്കുന്ന സമയം...ഇംഗ്ലീഷ് പഠിപ്പിക്കുന്നത്‌ ഏവര്‍ക്കും പ്രിയങ്കരനായ രമേശ്‌  സര്‍.  എല്ലാ മാസവും നടക്കുന്ന യുണിറ്റ് ടെസ്റ്റ്‌ന്റെ ഇംഗ്ലീഷ് പരിഷക്കു ഒരു ചോദ്യം ഇതായിരുന്നു "WRITE A LETTER TO YOUR FRIEND INVITING HIM TO YOUR HOME FOR AN EXCURSION" ഈ ചോദ്യത്തിന് ഉത്തരമായി ഞാന്‍ എഴുതിയ എഴുത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ എന്റെ ഓര്‍മയില്‍ ഇന്നും ചികഞ്ഞെടുത്തു ചുവടെ ചേര്‍ക്കുന്നു...
 Dear Ramu, 
         Hope you are fine. I am writing this letter to invite you to my home for an excursion . As we have vacation from 1st May you can come to my home on 5th May and we will go for an excursion. You remember, you told me to plan an excursion with our friends, and it is the time for that. I already send letters to Chikku, Mikku and Tinkku. I believe this excursion will be an unforgettable moment in our life. I am planning our excursion in Munnar one of the famous tourist place in Kerala. Please inform me if you have any problems to go for an excursion. Expecting your replay and suggestions for the places of excursion.
                                                                            with love 
                                                                              Rajan
     കാത്തിരിപ്പിനു ഒടുവില്‍ രമേശ്‌ സര്‍ പേപ്പറുമായി വന്നു. എന്റ്റെ പേപ്പര്‍ കൈയില്‍ എടുത്തു പിടിച്ചു സര്‍ ചിരിക്കാന്‍ തുടങ്ങി...ആര്‍ക്കും ഒന്നും മനസിലായില്ല. കുറച്ചു നേരം നിര്‍ത്താതെ ചിരിച്ചിട്ട് സര്‍ ആ ലെറ്റര്‍ വായിക്കാന്‍ തുടങ്ങി...ആദ്യത്തെ രണ്ടു വരി വായിച്ചപ്പോള്‍  തന്നെ ക്ലാസ്സു മുഴുവന്‍ ചിരിക്കാന്‍ തുടങ്ങി പിന്നെയും  രണ്ടു വരി വായിച്ചപ്പോള്‍ ചിരി അടക്കാന്‍ എനിക്കും കഴിഞ്ഞില്ല....കാരണം 'EXCURSION' നു പകരം ഞാന്‍ എഴുതിയത് 'EXCRETION' എന്നായിരുന്നു.

Thursday, 23 June 2011

"WE NEED AN ANGRY YOUTH RATHER THAN AN INDIFFERENT YOUTH"

 
കഴിഞ്ഞ ദിവസം പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരനും 1986 ലെ സമാദാന നോബയില്‍ സമ്മാന ജേതാവുമായ ഏലി വ്യ്സല്‍ (Elie Wiesel) ന്റെ "The Perils of Indifference"  എന്ന ലേഖനം വായിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും ചിന്തികേണ്ട വിഷയം ആണെന്ന് തോന്നി. യുവത്വത്തിനു മേല്‍ അരാഷ്ട്രീയ വാദം അടിച്ചേല്‍പ്പിക്കാന്‍ വിവിദ കോണുകളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന നീക്കങ്ങള്‍ ചെറുത്തു തോല്‍പ്പികേണ്ടത്തിന്റെ ആവശ്യം ഈ ലേഖനം നമ്മെ ഓര്‍മിപ്പിക്കുന്നു. Indifference എന്ന വാക്കിന് 'having no particular interest or concern or having no marked feeling for or against anything' എന്നാണ് നിര്‍വചനം. അതായത് അപരന്റെ വിഷമതിലോ സന്തോഷതിലോ പ്രത്യേകിച്ച് ഒരു താല്‍പര്യവും ഇല്ലാത്ത അവസ്ഥ.  ഇത്തരത്തില്‍ അനാസ്ഥ ഉടലെടുക്കുനത് എങ്ങനെ എന്ന് Prof. Martha.N.Nussbaum തന്‍റെ  "Compassion and Terror" എന്ന പുസ്തകത്തില്‍ വിവരിക്കുനത് ഇങ്ങനെ "a sense of connectivity is required between the victims and the onlookers for a compassion to be aroused. If this connection is lacking the result will be relative lack of compassion, an important element of indifference" ദുരിതം അനുഭവിക്കുന്നവനും അല്ലാത്തവരും തമിലുള്ള ഒരു മാനസിക അടുപ്പമാണ് അനുകമ്പ ഉണ്ടാക്കുന്നത് അതില്ലാതെ വരുമ്പോള്‍ Indifference ഉണ്ടാകുന്നു. ഇവിടെയാണ് രാഷ്ട്രിയത്തിന് പ്രസക്തി. രാഷ്ട്രിയമായി ചിന്തിക്കുന്ന ഒരു സമൂഹത്തിനെ അപരന്റെ സങ്കടം തന്റെ കൂടി ആയി കാണാന്‍ കഴിയു, കാരണം അവിടെ ആരാലും ശ്രമിക്കാതെ തന്നെ ഒരു 'Connectivity' അല്ലെങ്കില്‍ ഒരു 'We Feeling' ഉണ്ടായി വരുന്നുണ്ട്.  അലംഭാവം അല്ലെങ്കില്‍ നിസ്സംഗത കൊണ്ട് സമുഹത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല, അത് കൂടുതല്‍ ദോഷമേ ചെയ്യു. എന്നാല്‍ നിസ്സംഗതക്ക് പകരം കോപം ആണ് ഉണ്ടാവുന്നത് എങ്കില്‍ അതാണ് കൂടുതല്‍ ഉപകാരപ്രദം. വ്യ്സല്‍ തന്‍റെ ലേഖനത്തില്‍ ഇങ്ങനെ കുറിക്കുന്നു "Anger can at times be creative. One does something special for the sake of humanity because one is angry at the injustice that one witnesses"
അനീതി കണ്ടിട്ട് അതിനോടുള്ള പ്രതിഷേധമായ് ഒരാള്‍ ഒരു കവിത കുറിച്ചാല്‍, ഒരു പ്രസംഗം നടത്തിയാല്‍, എന്തെങ്കിലും തരത്തില്‍ ഒരു പ്രതിഷേധം അറിയിച്ചാല്‍ അവിടെ അനിതിക്കെതിരായ കോപം creative ആയി. അതേസമയം അവിടെ ഉണ്ടാകുന്നത് നിസ്സംഗത ആണെങ്കില്‍ ഒരു നെടുവീര്‍പ്പില്‍ എല്ലാം അവസാനിപ്പിച് നമ്മള്‍ കളം ഒഴിയും. ഇന്നത്തെ കാലത്തിന് ആവശ്യം കുപിത യൌവനം ആണെന്ന് പറയാന്‍ കാര്യം അതാണ്. 
               ജനസംഖ്യയുടെ വലിയ ഒരു ശതമാനം 25 വയസില്‍ താഴെ പ്രായമുള്ളവര്‍ ഉള്ള ഒരു രാജ്യത്തു യുവാക്കള്‍ എത്രമാത്രം സമൂഹിക പ്രതിപത്ത ഉള്ളവര്‍ ആണെന്ന് പരിശോധിക്കപെടെണ്ടതാണ് അതോടൊപ്പം യുവാക്കളുടെ പ്രശ്നങ്ങളില്‍ എത്രമാത്രം ക്രിയാത്മക ഇടപെടലുക്കള്‍ രാഷ്ട്രിയ നേതൃത്വത്തില്‍ നിന്നും ഉണ്ടാകുന്നു എന്നും പരിശോധിക്കണം.  യുവത്വം അവരുടെ കരുത്ത് തെളിയിച്ചത്തിനു ഉദാഹരണങ്ങള്‍ നമ്മള്‍ ദിനംപ്രതി നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്, ഈജിപ്തിലും, സിറിയയിലും, യമനിലും, ലിബിയയിലും തുടങ്ങി യുവാക്കള്‍ അണിനിരക്കുന്ന പോരട്ടതിന്റ്റെ വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നു. ഏകാതിപതികളും സ്വെച്ചതിപതികളും യുവശക്തിക്കുമുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നതും  പലസ്തിനിലെ യുവാക്കള്‍ തീര്‍ക്കുന്ന പ്രതിരോധം മുറിക്കാന്‍ വന്‍സായുധ ശക്തിക്ക് പോലും കഴിയാതെ വരുന്നതും നമുക്ക് കാണാന്‍ കഴിയും. ആള്‍ദൈവങ്ങള്‍ക്ക് പിന്നില്‍   അണിനിരക്കുന്ന അരാഷ്ത്രിയ യുവത്വതെക്കാള്‍  ഭാരതത്തിനു ഇന്ന് ആവശ്യം പ്രതികരിക്കുന്ന, കോപിക്കുന്ന ഒരു യുവത്വമാണ്..പുറത്തുനിന്നു രാഷ്ട്രീയത്തെ  കുറ്റം പറയുക മാത്രം ചെയ്തെ അതിലേക്ക് ഇറങ്ങി അതിനെ ശുദ്ധീകരിക്കാന്‍  ഇച്ചാശക്തിയുള്ള ഒരു യുവത്വം. "ഭാരതത്തെ കുറിച്ച് വ്യാകുലപെടെണ്ടത് എന്നെയും നിങ്ങളെയും പോലെ 50 കഴിഞ്ഞവര്‍ അല്ല , ഇനിയും 50 വര്‍ഷം ഇവിടെ ജീവികെണ്ടവര്‍ ആണ്" എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു.